Connect with us

Hi, what are you looking for?

Crime,

‘കുരുക്ക് മുറുകി’, വീണയുടെ രക്ഷക്ക് കെഎസ്ഐഡിസി ചിലവിൽ പിണറായി സുപ്രീം കോടതി അഭിഭാഷകനെ ഇറക്കി, ഒറ്റ തവണ ഫീസ്25 ലക്ഷം

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസ് വാദിക്കാനായി 25 ലക്ഷം രൂപ ചെലവിട്ട് കെഎസ്ഐ ഡിസിയുടെ പേരിൽ അഭിഭാഷകനെ ഇറക്കി. ഹൈക്കോടതിയിൽ സ്വന്തം സ്റ്റാൻഡിങ് കൗൺസൽ ഉള്ളപ്പോഴാണു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സി.എസ്.വൈദ്യനാഥനെ കെഎസ്ഐഡി സിയുടെ പണത്തിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ കെഎസ്ഐഡിസി ഇറക്കിയിരിക്കുന്നത് സുപ്രീം കോടതിയിൽ അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്ക്കു വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥൻ എന്ന അഭിഭാഷകനെയാണ്. ഹൈക്കോടതിയിൽ കഴിഞ്ഞ 24ന് ഓൺലൈനായി ഹാജരായ സി.എസ്.വൈദ്യനാഥൻ ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു കെഎസ്ഐഡിസിക്കു കത്ത് നൽകി. പുറമേ ഓഫിസ് ചാർജും സി.എസ്.വൈദ്യനാഥന് നൽകേണ്ടതുണ്ട്.. തുടർന്നുള്ള സിറ്റിങ്ങുകളിലും സി.എസ്. വൈദ്യനാഥൻ തന്നെ ഹാജരാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ടു വിവാദത്തിൽ സിഎം ആർഎലിൽ 13.4% അതായത് 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്. സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടു സംബന്ധിച്ചു കെഎസ്ഐഡിസി നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതേ തുടർന്നാണ് കമ്പനി നിയമം 210 പ്രകാരമുള്ള അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയം നടത്തുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ നാലാം എതിർകക്ഷികൂടിയാണ് കെഎസ്ഐഡിസി എന്നതും ശ്രദ്ധേയമാണ്.

വീണക്കെതിരെയുള്ള അന്വേഷണക്കുരുക്കു മുറുകിയിരിക്കുന്ന സാഹചര്യത്തിലാണു മുതിർന്ന അഭിഭാഷകനെ കെഎസ്ഐഡി സിക്കെന്ന പേരിൽ വീണയുടെ രക്ഷക്കായി കൊണ്ട് വന്നിരിക്കുന്നത്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുടെ മാനേജ്മെന്റ് പിണറായി സർക്കാറിന്റെ നിർദേശമില്ലാതെ ഇത്തരമൊരു നടപടിക്ക് തയ്യാറാവില്ലെന്നതും വ്യക്തമാണ്.

ഹൈക്കോടതിയിൽ സ്വന്തം സ്റ്റാൻഡിങ് കൗൺസൽ ഉള്ളപ്പോൾ അവർക്ക് ശമ്പളവും ചിലവുകളും നൽകി കൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്ന് വൻ തുക മുടക്കി അഭിഭാഷകനെ കൊണ്ട് വന്നു കാട്ടുന്നത് ധൂർത്ത് തന്നെയാണ്. ഇതിനു മുൻപ്, സോളർ കേസിൽ 1.20 കോടിയും, ഇതരസംസ്ഥാന ലോട്ടറി കേസിൽ 1.78 കോടിയും, പെരിയ ഇരട്ടക്കൊലക്കേസിൽ 1.14 കോടിയും, മട്ടന്നൂർ ഷുഹൈബ് കേസിൽ 96.34 ലക്ഷം രൂപയും, നിയമസഭാ അക്രമക്കേസിൽ 16.50 ലക്ഷവും, ലൈഫ് മിഷൻ കേസ് 55 ലക്ഷവും, ചെറുവള്ളി എസ്റ്റേറ്റ് കേസ് 16.50 ലക്ഷവും, രാജ്യസഭാ തിരഞ്ഞെടുപ്പു കേസിൽ 60 ലക്ഷം രൂപയും പാവം ജനത്തിന്റെ ഖജനാവിലെ പണം സർക്കാർ തുലച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...