തിരുവനന്തപുരം . എസ് എഫ് ഐ നിലക്കലിൽ നടത്തിയ പ്രതിഷേധ ത്തെ ന്യായീകരിക്കുമാറും ഗവർണർ കാറിൽ നിന്നിറങ്ങിയതിനെ കുറ്റപ്പെടുത്തിയും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് ഗവർണർ പരിശോധിക്കണമെന്ന് പരിഹസിച്ചും മുഖ്യ മന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രി പത്ര സമ്മേളത്തിലൂടെ ഗവർണർക്കെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ വ്യത്യസ്ഥ പ്രതിഷേധങ്ങളുണ്ടാകുമെന്നും പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ഗവർണർക്ക് ഇറങ്ങേണ്ട കാര്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് ഗവർണർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജൻ ഗവർണറെ പരിഹസിച്ചു.
പോലീസിന്റെ ജോലി പോലീസ് ചെയ്യുമെന്നും നയപ്രസംഗം വായിക്കാൻ സമയമില്ലാത്ത ഗവർണർ ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും മുഖ്യമന്ത്രി കളിയാക്കി.
സിആർപിഎഫ് ഗവർണറുടെ സുരക്ഷ ഏറ്റെടുത്തതിനെ പരിഹസിച്ച മുഖ്യമന്തി, സിആർപിഎഫിനു കേസെടുക്കാനാകുമോയെന്ന് കൂടി ചോദിക്കുകയുണ്ടായി. ‘കേരളം സിആര്‍പിഎഫ് ഭരിക്കുമോ, ആര്‍എസ്എസ്സിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടാണോ അദ്ദേഹത്തിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കിയതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ല അദ്ദേഹം പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്, അദ്ദേഹം പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നു’. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ചിലർക്ക് ഇപ്പോൾ തന്നെ കേന്ദ്രസുരക്ഷ ഉണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ, ഇവരെല്ലാം ആർഎസ്എസ് പ്രവർത്തകരാണെന്നും ആ പട്ടികയിലേക്ക് ഗവർണറും എത്തിയെന്നും എഫ്ഐആർ ഇടാൻ കുത്തിയിരിക്കണോയെന്നും ഗവർണറുടെ സ്ഥാനം ഭരണഘടനയ്ക്കു മുകളിലല്ലെന്നും പ്രതിപക്ഷത്തിനും ഗവർണർക്കും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.