കാസര്‍കോട് . ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന SFI പ്രതിഷേധം തീക്കളിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ ക്കാത്തതിന്റെ പേരില്‍ ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ വരുത്താനുളള ശ്രമമാണ് മുഖ്യ മന്ത്രി നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ യാത്രവേളയില്‍ വാഹനത്തിന് തടസം സൃഷ്ടിച്ച് ഒരുകൂട്ടം ഗുണ്ടകളെ ഇറക്കിവിട്ട് ഭീഷണിപ്പെ ടുത്തുന്നത് – വി മുരളീധരന്‍ പറഞ്ഞു.
ഇന്റലിജന്‍സിന് മുന്‍കൂട്ടി ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധ ത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നിട്ടും ഗവര്‍ണറുടെ യാത്ര സുഗമമാക്കാന്‍ ആഭ്യന്തരവകുപ്പ് ആവശ്യമായ നിര്‍ദേശം നല്‍കിയില്ല. വിഐപി സെക്യൂരിറ്റി എന്ന നിലയില്‍ ഗവര്‍ണറുടെ റൂട്ട് മാറ്റം ഉള്‍പ്പടെ ആവശ്യമായതൊന്നും ഉണ്ടായില്ല. പിണറായി വിജയന്റെ പഴയ കണ്ണൂര്‍ ശൈലി ഗവര്‍ണര്‍ക്കെതിരെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്. ആ ശ്രമത്തിലൂടെ ഗവര്‍ണറെ വരുതിക്ക് നിര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അദ്ദേഹത്തിന് തെറ്റിയെന്നും മുരളീധരന്‍ പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നതാണ് ഇത് വ്യക്തമാക്കുന്നത് – മുരളീധരന്‍ പറഞ്ഞു.
ഗവര്‍ണറുടെ പ്രതിഷേധത്തെ പറ്റി മുഖ്യമന്ത്രി ഒരു ചിരിയിലൊ തുക്കുകയായിരുന്നു. നിലമേല്‍ സംഭവത്തിലൂടെ ഗവര്‍ണര്‍ നിരന്തരമായി ഉത്തരവാദിത്വം ലംഘിക്കുന്നുവെന്നും, ബോധപൂര്‍വം ഗവര്‍ണര്‍ ഷോ നടത്തുകയാണെന്നും ആയിരുന്നു മന്ത്രി ശിവൻ കുട്ടിയുടെ പ്രതികരണം. അതേസമയം സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും വരുംദിവസങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ സമരം ശക്തമാക്കുമെന്നുമാണ് എസ്എഫ്‌ഐ സംസ്ഥന സെക്രട്ടറി ആര്‍ഷോ പറഞ്ഞിട്ടുള്ളത്.