കൊല്ലം . കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്ന് സംരക്ഷണം നൽകാഞ്ഞതിനെതിരെ നിലമേൽ നടുറോഡരുകിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിവന്ന പ്രതിഷേധ സമരം നടന്നത് ഒന്നരമണിക്കൂറിലേറെ. ‘അവർ പ്രതിഷേധിച്ചോട്ടെ, എന്റെ കാറിൽ അടിച്ചു, മുഖ്യമന്ത്രിയുടെ ദിവസ വേതന തൊഴിലാളികളാണ് അതിക്രമം കാണിച്ചത്’ ഗവർണർ മടങ്ങും മുൻപ് പറഞ്ഞു.
നിലമേലിൽ പോലീസിനെ വെട്ടിച്ച് ഗവർണറുടെ കാറിന് മുന്നിലേക്ക് എസ്.എഫ്.ഐക്കാർ പാഞ്ഞടുക്കുകയാണ് ഉണ്ടായത്. തുടർന്ന് വാഹനം തടഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് ഗവർണർ പുറത്തിറങ്ങുകയായിരുന്നു. പോലീസിനെ നോക്കുകുത്തിയാ ക്കിയാണ് എസ്.എഫ്.ഐക്കാർ ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുന്നത്. ഇതോടെ ഗവർണർ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു.
കരിങ്കൊടിയുമായി വാഹനം തടയാൻ ശ്രമിച്ചവർക്കെതിരെ വ്യക്തമായ എഫ് ഐ ആർ ഇട്ടു കാണിച്ച ശേഷം മാത്രമേ താൻ ഇവിടം വിട്ടു പോവുകയുള്ളൂ എന്നായിരുന്നു പിന്നീടുള്ള ഗവർണറുടെ നിലപാട്. പോലീസിന്റെ ഭാഗത്ത് സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് ഗവർണർ ആരോപിച്ചു.. പോലീസിനെതിരെ ഗവർണർ വലിയ വിമർശനം തന്നെയാണ് ഉയർത്തിയത്.. മുഖ്യ മന്ത്രിക്കാണെങ്കിൽ ഇത്തരം സുരക്ഷയാണോ കൊടുക്കുകയെന്നും ഗവർണർ ചോദിച്ചു. സുരക്ഷ നൽകേണ്ട പോലീസ് തന്നെ ആക്രമണത്തിന് ഒത്താശ ചെയ്തതെന്നും ഗവർണർ കുറ്റപ്പെടുത്തി. അമ്പതിലേറെ ആക്രമകാരികളാണ് നിലമേലിൽ ആസൂത്രിത ആക്രമണം നടത്തിയത്. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ നിങ്ങൾ സുരക്ഷയൊരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഗവർണർ റോഡിന് സമീപം ഒന്നരമണിക്കൂറോളം ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു..
അതെ സമയം നിലമേൽ സംഭവം ഗവർണറുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചി ട്ടുണ്ട്. ഇക്കാര്യം ഔദ്യോഗികമായി രാജ്ഭവൻ സ്ഥിരീകരിക്കുകയും ഉണ്ടായി. സ്ത്രീകളടക്കമുള്ള എസ്.എഫ്.ഐക്കാരാണ് ഗവർണർ ക്കെതിരെ കരിങ്കൊടിയുമായി ചാടിവീണ് ആക്രമണത്തിന് മുതിർന്നത്. എന്നാൽ പോലീസ് ഇവരെ പിടികൂടാൻ തയാറായില്ല. ഗവണർ ശബ്ദമുയർത്തിയതോടെയാണ് പോലീസ് നടപടിയെടുക്കാൻ ഒരുങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയുമായും ഗവർണർ ആക്രമണ വിവരങ്ങൾ പങ്കുവക്കുകയുണ്ടായി.