ചെന്നൈ . ഗായികയും സംഗീത സംവിധായകയുമായിരുന്ന ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. കാൻസർ ബാധിതയായി ഭവതാരിണി ചികിത്സയിലായിരുന്നു.
ഭവതാരിണി 2000ൽ ഭാരതി എന്ന ചിത്രത്തിലൂടെ ആണ് ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലെ ഗാനത്തിന് ആ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ഗായികയായും സംഗീതസംവിധാ യികയായും ഭവതാരിണി തിളങ്ങി. 2002ൽ രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതം ഒരുക്കുന്നത്.
2019ൽ പുറത്തിറങ്ങിയ മായാനദി എന്ന തമിഴ് ചിത്രത്തിന് വേണ്ടിയായിരുന്നു അവസാനമായി സംഗീതം നൽകുന്നത്. ഭർത്താവ് ആർ. ശബരിരാജ്, സംഗീത സംവിധായകരായ കാർത്തിക് രാജയും യുവൻ ശങ്കർരാജയും സഹോദരങ്ങളാണ്. മലയാളത്തിൽ കളിയൂഞ്ഞാൽ, ഫ്രണ്ട്സ്, പൊൻമുടി പുഴയോരത്ത്, മൈഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. കളിയൂഞ്ഞാ ലിലെ കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു.