ചെന്നൈ . മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിന്റണ്‍ നരിമാന്റെ അച്ഛനും ജൂനിയര്‍മാര്‍ക്കും നിയമോപദേശം തേടുന്നതിനായി കേരള സര്‍ക്കാര്‍ 40 ലക്ഷം രൂപ പ്രതിഫലം നല്‍കി എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുക നല്‍കിയതുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം കണിച്ചു കൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സർക്കാർ നൽകിയ ബില്ലുകള്‍ ഒപ്പിട്ടു നല്‍കാത്തതിനെക്കുറിച്ചു ആശങ്ക പ്രകടിപ്പിച്ച റോഹിന്റണ്‍ നരിമാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണറുടെ പ്രതികരണം.
രാഷ്ട്രീയത്തിന്റെ പേരില്‍ നിയമിക്കുന്ന ഗവര്‍ണര്‍മാരെ സര്‍വകലാശാലകളുടെ ചാന്‍സലറായി നിയമിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുമോ? എന്ന ചോദ്യത്തിന്, എക്സിക്യൂട്ടീവല്ല, പ്രസിഡന്റാണ് ചാന്‍സലര്‍മാരെ നിയമിക്കുന്നതെന്നും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനുള്ള ഏക മാര്‍ഗമതാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാന്‍സലറെ നിയമിക്കാനുള്ള അധികാരം എക്സിക്യൂട്ടീവിന് നല്‍കേണ്ടതില്ലെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.
ഗവര്‍ണറുടെ പക്കല്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ മണി ബില്ലുകളായിരിക്കണം. ‘ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുക എന്നതാണ് ഈ ബില്ലുകൾ ലക്‌ഷ്യം വെക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തിന് ചില ചെലവുകള്‍ വരും, അതിനെ മണി ബില്‍ എന്ന് വിളിക്കണം. ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ഒരു മണി ബില്ലിന് ആവശ്യമായിരുന്നു. ഇത് ഒഴിവാക്കാന്‍, ചെലവുകള്‍ വഹിക്കാനുള്ള ഉത്തരവാദിത്തം അവര്‍ സര്‍വ്വകലാശാലകള്‍ക്ക് കൈമാറി. എന്റെ അഭിപ്രായത്തില്‍, ആ ബില്ലുകള്‍ മണി ബില്ലുകളാണെന്നും ഗവർണർ പറഞ്ഞു.