Connect with us

Hi, what are you looking for?

Crime,

സ്ഥലം വിറ്റതുക അമ്മ വീതം വച്ചതിൽ പക, അന്നക്കുട്ടിക്ക് ഭക്ഷണവും മരുന്നുകളും മകൻ നൽകിയില്ല, നരക തുല്യമായ അന്ത്യം, രണ്ടു മക്കളെയും പിരിച്ചുവിടും

കുമളി . വയോധികയായ അന്നക്കുട്ടിയെ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ഭക്ഷണവും മരുന്നും ഇല്ലാതെ അനാഥയായി നരക തുല്യമായ ജീവിതം നയിച്ച് മരണപ്പെട്ട സംഭവത്തിൽ മക്കളെ ജോലിയിൽ നിന്ന് പിരിച്ചുവിടും. അന്നക്കുട്ടിയെ ഉപേക്ഷിച്ച മകനും മകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയവെ നിര്യാതയായ കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ മരണത്തിൽ മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരൻ സജി (55 ) സഹോദരി സിജി (50) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്..

കുമളി പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. സജി കളക്ഷൻ ഏജന്റായാണ് കേരള ബാങ്കിൽ ജോലി ചെയ്യുന്നത്. സജി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് പുറത്ത് വരുന്ന വിവരം.

മുതിർന്ന പൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് രണ്ടു മക്കൾക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് കുമളി പൊലീസ് പറഞ്ഞിട്ടുണ്ട്. മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി രോഗശയ്യയിലായി കോട്ടയം മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. പൊലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ പോലീസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.

ആശുപത്രിയിൽ എത്തിച്ചശേഷം എസ് ഐ പല തവണ മകനെ വിളിച്ചെങ്കിലും വലർത്തുനായയ്ക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയായിരുന്നു അയാൾ നൽകിയിരുന്നത്. കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയിൽ സംസ്‌കാരത്തിന് മുൻപ് കുമളി ബസ്റ്റാന്റിൽ പൊതുദർശനത്തിന് വച്ച അന്നക്കുട്ടിയുടെ ഭൗതികദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.

പള്ളിയിലെ സംസ്‌കാര ചടങ്ങുകൾ തീരും വരെ ജില്ലാ കളക്ടറും സബ് കളക്ടറും സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. കുമളി എസ് ഐ ലിജോ പി മാണിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്. മകൻ ജനക്കൂട്ടത്തിന് പിന്നിൽ ഒളിച്ചു നിന്നതിൽ പിന്നെ പൊതുജനങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ അവരിലൊരാളായി അവർക്കി ടയിലൂടെ സ്വന്തം അമ്മക്ക് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു. ഒന്നാം മൈലലിലെ സ്ഥലം വിറ്റതുക അമ്മ വീതം വച്ചതിലുള്ള പ്രതിഷേധമാണ് മകൻ പ്രകടിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. അട്ടപ്പള്ളം കോളനിയിൽ തനിച്ചായിരുന്നു അന്നക്കുട്ടി കഴിഞ്ഞുവന്നിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...