പാറ്റ്ന . അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ ‘ഛോട്ടാ ഷക്കീൽ’ അറസ്റ്റിൽ. ബീഹാറിലെ അരാരിയ ജില്ലയിലെ 21കാരനായ യുവാവ് ആണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ആണെന്ന പേരിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയത്. പ്രതിയായ ഇന്റെഖാബ് ആലമിനെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽ നിന്ന് ശനിയാഴ്ച വൈകിട്ടു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവ് പെരുമാറുന്നത് മാനസിക അസ്വാസ്ഥ്യമുള്ള ആളെ പോലെയാണെന്ന് അരാരിയ പൊലീസ് സൂപ്രണ്ട് അശോക് കുമാർ സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറയുകയുണ്ടായി. ജനുവരി 19ന് എമർജൻസി ഹെൽപ്പ് ലൈൻ നമ്പറായ 112ല്‍ വിളിച്ചാണ് ആലം ഭീഷണി മുഴക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ ഛോട്ടാ ഷക്കീൽ ആണ് വിളിക്കുന്നതെന്ന് പറഞ്ഞായിരുന്നു യുവാവ് സംസാരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് സ്ഫോടനം നടത്തുമെന്നാണ്ആലം ഫോണിൽ പറയുന്നത്. പ്രതിക്ക് ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നുമില്ല. പ്രശ്‌നത്തിന്‍റെ തീവ്രത കണക്കിലെടുത്ത് സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതിയുടെ ഫോണും പിടിച്ചെടുത്തു. കോൾ ലഭിച്ചയുടൻ സൈബർ സെല്ലുമായി വിവരങ്ങൾ പങ്കുവച്ചു. ഇയാൾ വിളിച്ച മൊബൈൽ നമ്പർ അച്ഛന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.
ഇനി ഉച്ചക്ക് ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകും. പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി പത്തരയോടെ അയോധ്യയിലെത്തും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിരിക്കുന്നത്. രാവിലെ 10.30ഓടെ അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും. രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്‍റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന ‘മംഗളധ്വനി’യും നടക്കും.