വീണാ വിജയനെതിരായ ഇപ്പോഴത്തെ കേന്ദ്രത്തിന്റെ പിടിമുറുക്കൽ പിണറായിക്കുള്ള ചില ഓര്മപ്പെടുത്തലുകളാണെന്ന് ബി ആർ എം ഷഫീർ. അമിത്ഷായുടെ നിർദ്ദേശപ്രകാരം ബിജെപി യുടെ സഹായത്തോടെ കേരളത്തിലെ 68 നിയോജക മണ്ഡലങ്ങളിൽ വിജയിക്കാനുള്ള കരാർ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ നടന്ന ചർച്ചയിൽ പിണറായിയും കൂട്ടരും തീരുമാനിച്ചുറപ്പിച്ചുവെന്നാണ് ബി ആർ എം ഷഫീർ പറയുന്നത്.
അന്ന് ആ മീറ്റിങ് കഴിഞ്ഞു തിരിച്ചിറങ്ങുമ്പോഴാണ് മാധ്യമങ്ങളോട് രോഷാകുലനായിക്കൊണ്ട് പിണറായി വിജയൻ കടക്കു പുറത്തെന്ന പറഞ്ഞതെന്നും ആ യോഗത്തിൽ കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ ഉണ്ടായിരുന്നുവെന്നും ബി ആർ എം ഷഫീർ പറഞ്ഞു. ഈ കരാറിന്മേൽ കഴിഞ്ഞ തിരഞ്ഞെടുപ്പ്പിൽ കോൺഗ്രസിനെ മാറ്റി നിർത്തി സിപിഎമ്മിന് ഭരണം നിലനിർത്താനായെങ്കിലും ഇക്കുറി പക്ഷെ ബിജെപി മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങൾ വലുതാണ്.
തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർഥി തന്നെ വിജയിക്കണമെന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് കേന്ദ്രം. ഇക്കാര്യം ഓർമിപ്പിച്ചു കൊണ്ടുള്ള ഒരു അപായ സൈറൺ തന്നെയാണ് മകളുടെ കമ്പനിക്കെതിരെ കേന്ദ്രം ഇപ്പോൾ ചെക്ക് വെച്ചിരിക്കുന്നത്. ഇതനുസരിച്ചു തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചില്ലെങ്കിൽ മുഖ്യന്റെയും മകളുടെയും ചീട്ട് കേന്ദ്രം കീറും എന്നുറപ്പ്. ബി ആർ എം ഷഫീറിന്റെ വാക്കുകളിലേക്ക്…