അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് നിരസിച്ച പ്രതിപക്ഷ നേതാക്കളോട് ശ്രീരാമൻ ഇന്ത്യയുടെ ആത്മാവാണെന്നും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം നിർഭാഗ്യകരമാണെന്നും കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. ക്ഷണം നിരസിക്കുകയെന്നാൽ ഇന്ത്യയുടെ സാംസ്കാരികമായ ഉയർച്ചയെയും സംസ്‌കാരത്തെയും അവഹേളിക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്നും ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞു. ‘
ഇത് ദൗർഭാഗ്യകരമാണ്. ഒരു ക്രിസ്ത്യാനിക്കോ പുരോഹിതനോ മുസ്ലീമിനോ ശ്രീരാമന്റെ ക്ഷണം നിരസിക്കാൻ കഴിയില്ല. രാമൻ ഇന്ത്യയുടെ ആത്മാവാണ്. രാമനില്ലാതെ ഇന്ത്യയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല,’ ആചാര്യ പ്രമോദ് പറഞ്ഞു.
‘ഇന്ത്യയുടെ അഭിമാനത്തെയും അസ്തിത്വത്തെയും വെല്ലുവിളിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്… എല്ലാ പ്രതിപക്ഷ കക്ഷികളോടും ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു, ബിജെപിയോട് പോരാടുക, പക്ഷേ രാമനോടല്ല. ബിജെപിയെ ചെറുക്കുക എന്നാൽ സനാതനയല്ല. ബിജെപിയോട് പോരാടൂ, പക്ഷേ ഇന്ത്യയയോട് പോരാടരുത്’ ആചാര്യ പ്രമോദ് പറഞ്ഞു.
അയോധ്യയിൽ നടക്കുന്ന രാമവിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരും മറ്റ് പ്രമുഖരും നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ചടങ്ങിനെ ആർഎസ്എസ് -ബിജെപി പരിപാടി എന്നാണ് കോൺഗ്രസ് നേതാക്കൾ കുറ്റപ്പപ്പെടുത്തിയിരുന്നത്.