മുഖ്യമന്ത്രി പുത്രിക്കെതിരെയുള്ള അന്വേഷണം കേന്ദ്രം ഏറ്റെടുത്തത്തതൊടെ വീണാ വിജയന് ശിക്ഷ ഉറപ്പായി എന്ന് പി സി ജോർജ്. ചെയ്യാത്ത സേവനത്തിനു കൈപ്പറ്റിയ ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ പേരിൽ ക്ലിഫ് ഹൌസ് മുഴുവൻ ആളിക്കത്തുമ്പോൾ സിപിഎമ്മിന്റെ നെഞ്ചിടിപ്പും നാൾക്കുനാൾ ഏറി വരികയാണ്.
എന്നാലിവിടെ പുറത്ത് വന്ന കണക്കുകൾക്കും പുറമെ കോടാനുകോടി രൂപയുടെ അഴിമതിയാണ് ഇതിനു പിന്നിൽ നടന്നിരിക്കുന്നതെന്ന് പി സി ജോർജ് പറയുന്നു. ഈ ഇടപാടിലൂടെ സംസ്ഥാന ഖജനാവിൽ വരേണ്ട 40000 കോടിയോളം രൂപയാണ് നഷ്ടമായിരിക്കുന്നതെന്നും പി സി പറഞ്ഞു. ഇതിന്റെ മറവിൽ സിഎം ആർ എൽ കമ്പനി കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാർ 99 കോടിയോളം രൂപ കൈപ്പറ്റിയെന്നും പി സി പറഞ്ഞു.
പി സി യുടെ വാക്കുകളിലേക്ക് , വീഡിയോ സ്റ്റോറി കേൾക്കുക