തൊടുപുഴ . മക്കള്‍ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായി പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധിക മരിച്ചു. ഇടുക്കിയിലെ കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് തനിച്ചായി കഴിഞ്ഞിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു.
വാടക വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യുവിനെ തുടർന്ന് പോലീസ് ഇടപെട്ടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് വയോധികയുടെ മരണം. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായി കഴിയുന്നതിനിടയിലാണ് അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിയുന്നത്. അവർക്ക് ശാരീരികമായ മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തുന്നത്. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ പോലീസ് ആണ് ആശുപത്രിയിലെത്തിക്കുന്നത്. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെ താമസിച്ചു വരുകയാണ്.
അന്നക്കുട്ടി മകന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ പ്രത്യേകം പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുക കൊണ്ടായിരുന്നു ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി ജീവിച്ചു വന്നിരുന്നത്.
പൊലീസ് അറിയച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകന്‍, വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. തുടർന്ന് ആശുപത്രിയില്‍ അന്നക്കുട്ടിയെ പരിചരിക്കാനായി വനിതാ പൊലീസിനെ നിയോഗിച്ചിരുന്നു. സംഭവത്തില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്ന പോലീസ്.