ചെന്നൈ . വീട്ടു ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ചെന്നൈയിൽ പല്ലാവരം ഡിഎംകെ എംഎൽഎ ഐ കരുണാനി ധിയുടെ മകനും മരുമകൾക്കുമെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പീഡനത്തിനിരയായ പെൺകുട്ടിയെ പാർട്ടി പ്രവർത്തകർ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. ശരീരത്തിൽ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോഗിച്ച പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് പറയുന്നു.
കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചതായി എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരി ക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുക യായിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായായിരിക്കുന്നത്. കോച്ചിങ്ങിന് ചേരാൻ പണം കണ്ടെത്താനായിരുന്നു പെൺകുട്ടി വെട്ടു ജോലി ചെയ്തു വന്നത്. കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് പെൺകുട്ടി ജോലി ചെയ്തു വരുന്നതെന്ന് പൊലീസ് പറഞ്ഞു.
‘പെൺകുട്ടിയെ ചികിത്സയ്ക്കായി ഉളുന്ദൂർപേട്ടയിലെ ആശുപത്രിയിൽ കൊണ്ടുപോവുമ്പോൾ, അവിടെയുള്ള ഡോക്ടർമാരാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുന്നത്. പരാതി നൽകാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസ് ഒഴിവാക്കാൻ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും പൊലീസ് ഒപ്പം പറയുന്നുണ്ട്. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച അടയാളങ്ങൾ പഴക്കമുള്ളതാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂവെന്നും ആണ് പോലീസ് ഭാഷ്യം. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ആരോപണം എന്നാണ് എൽ എം എൽ എ യുടെ മകൻ പറഞ്ഞിരിക്കുന്നത്.