ഗവര്‍ണര്‍ക്കും കേന്ദ്ര സർക്കാരിനെതിരെയുമുള്ള വിമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്താനുള്ള കുനിഷ്ട്ട് ബുദ്ധിയുമായി പിണറായി സർക്കാർ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള വിമര്‍ശനങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെ കൊണ്ട് വായിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിലുള്ള വിമര്‍ശനങ്ങള്‍ക്കൊപ്പം കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന വിമര്‍ശനവും നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നുണ്ട്..
കേരളത്തിൽ ക്രമസമാധാന നില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വാദം ഖണ്ഡിക്കാൻ ക്രമസമാധാന നില ഭദ്രമെന്ന് കണക്കുകള്‍ നിരത്തി നയപ്രപ്രഖ്യാപനത്തിൽ വ്യക്തമാക്കും. നാളെ ഈ വിഷയങ്ങൾ കോടതികളിലേക്ക് എത്തേണ്ട സ്ഥിതി വിശേഷമുണ്ടായാൽ പോലും സർക്കാരിന്റെ നില നില്പിനും വിജയത്തിനും ഇത് ഉപയോഗപ്പെടുത്താമെന്ന ഗൂഢ ലക്ഷ്യത്തോ ടെയാണ് ഈ നീക്കം. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കും. 25ന് ആണ് നിയമസഭ സമ്മേളനം ആരംഭിക്കുക.
സര്‍ക്കാരിന്റെ നയപ്രസംഗം ആരംഭിച്ചുകൊണ്ടാണ് പുതിയ വര്‍ഷത്തെ നിയമസഭ സമ്മേളനം ആരംഭിക്കേണ്ടത്. ഭരണഘടന അനുസരിച്ച് നയപ്രഖ്യാപനം നടത്തേണ്ടത് ഗവര്‍ണറാണ്. എന്നാല്‍ ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് പോലും ഇപ്പോൾ സംശയമുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുത്തല്‍ ആവശ്യപ്പെടാനുള്ള സാധ്യതയയാണ് ഏറെയുള്ളത്. എന്നാല്‍ തയ്യാറാക്കിയ പ്രസംഗത്തിലുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതിരുന്നാലും അത് വായിച്ചതായി നിയമസഭ രേഖകളില്‍ രേഖപ്പെടുത്തുമെന്നതിനാൽ ഗവർണർ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് നിർണായകമായിരിക്കും.