പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയായി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിയുടെ കഴുത്തിൽ ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായ രീതിയിലായിരുന്നു താലിചാർത്തൽ ചടങ് നടന്നത്. തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെന്ററിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു. ഇവിടെയാണ് വിശാലമായ വിവാഹവിരുന്നും സൽക്കാരവും നടക്കുന്നത്. രാവിലെ എട്ടേമുക്കാ ലിനും ഒൻപത് മണിക്കും ഇടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം.
നീണ്ട നേരത്തെ ക്ഷേത്ര ദർശനത്തിനു ശേഷമാണ് നരേന്ദ്ര മോദി താലികെട്ടൽ ചടങ്ങിൽ പങ്കെടുത്തത്. വിദേശ സർവകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയവരാണ് ഭാഗ്യാ സുരേഷ് ഗോപിയും ശ്രേയസ് മോഹനും. ആർഭാടപൂർവമായ വിവാഹപൂർവ പരിപാടികൾ നേരത്തെ നടന്നിരുന്നു.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിട്ടുണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കുന്നുണ്ട്. മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികളെ ആശീർവദിച്ച ശേഷം കല്യാണത്തിനെത്തുന്ന വിശിഷ്ട അതിഥികൾക്ക് പ്രധാന മന്ത്രി അക്ഷതം കൈ മാറി. 9.30-ഓടെ പ്രധാന മന്ത്രി തൃപ്രയാറിലേക്ക് തിരിക്കും.