“ശമ്പളമില്ലാതെ ഞങ്ങളെങ്ങനെ ജോലിചെയ്യും, ഞങ്ങളെങ്ങനെ ജീവിക്കും? ഞങ്ങളും മനുഷ്യരല്ലേ? 4വർഷങ്ങളായി പി എഫ് പോലും അടക്കുന്നില്ല, ശമ്പളം എങ്കിലും തന്നുകൂടെ? റബ്ക്കോയിലെ സിഐടിയു യൂണിയന്‍ തൊഴിലാളികൾ സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയനോട് ചോദിക്കുന്ന ചോദ്യമാണിത്.
കഴിഞ്ഞ അഞ്ചുമാസത്തിലധികമായി ശമ്പളം കിട്ടാതെ പൊരുതി മുട്ടി റബ്ക്കോയിലെ സിഐടിയു യൂണിയന്‍ തൊഴിലാളികൾ പിണറായി സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. പാമ്പാടി റബ്‌കോയിലെ തൊഴിലാളികളാണ് പൂര്‍ണമായും ജോലി ബഹിഷ്‌കരിച്ച് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ്.
കഴിഞ്ഞ 77 ദിവസങ്ങളായി റബ്‌കോയിലെ നൂറിലധികം തൊഴിലാളികള്‍ സമരം ചെയ്യുന്നു. സ്വന്തം യൂണിയൻ കാർ സമരം ചെയ്തിട്ട് പോലും വ്യവസായ മന്ത്രിയോ, മുഖ്യമന്ത്രിയോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. ശമ്പളം മുടങ്ങി ദുരിതത്തിലാണെന്നു അറിയിച്ച് നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി റബ്‌കോയിൽ ജീവനക്കാരുടെ പിഎഫ് പോലും അടയ്ക്കുന്നില്ല. തൊഴിലാളികള്‍ ആരോപിക്കുന്നു. ചെയ്ത ജോലിയുടെ ശമ്പളമാണ് ചോദിക്കുന്നതെന്നും ഇതു കൃത്യമായ ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികള്‍ പറഞ്ഞിട്ടുണ്ട്. റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ് എന്നതാണ് ശ്രദ്ധേയം.