കൊച്ചി . കള്ളപ്പണ ഇടപാട് – വായ്‌പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പിന്റെ 32 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹീരാ കണ്‍സ്‌ട്രക്‌ഷൻസ്, ഹീരാ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ഹീരാ സമ്മർ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് 32 ഇടങ്ങളിലുള്ള ഭൂമിയും കെട്ടിടങ്ങളുമാണ് ED കണ്ടുകെട്ടി യിരിക്കുന്നത്.
ഹീരാ ഗ്രൂപ്പ് എംഡി അബ്‌ദുൽ റഷീദ് എന്ന ഹീരാ ബാബുവിനെ കഴിഞ്ഞ ഡിസംബറിൽ തട്ടിപ്പു കേസിൽ എൻഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു. വായ്‌പാ തട്ടിപ്പിൽ ഹീരാ കൺസ്‌ട്രക്‌ഷൻസിനെതിരെ ഇ.ഡി. കേസ് റജിസ്റ്റർ ചെയ്യുന്നത് 2021ലാണ്. മുൻപ് ഹീരാ കൺസ്‌ട്രക്‌ഷൻസിനെതിരെ കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വായ്‌പാ തട്ടിപ്പ് പുറത്തറിയുന്നത്.
തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത 14 കോടി രൂപയുടെ വായ്‌പ തിരിച്ചടയ്‌ക്കാതെ ഹീരാ ഗ്രൂപ്പ് തട്ടിപ്പ് നടത്തുകയായിരുന്നു. ഇത് കള്ളപ്പണ ഇടപാടിലേക്ക് വഴിമാറിയെന്ന് അന്വേഷണത്തിൽ ബോധ്യമായ സാഹചര്യത്തിലാണ് 32 കോടിയുടെ സ്വത്തുവകകൾ കണ്ടുകെയിരിക്കുന്നത്.