ശബരിമല . ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയിലെ വിധി പ്രകാരമുള്ള ആചാരങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവുമില്ലെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ എത്താമെന്നും ആയിരുന്നു മന്ത്രിയുടെ വാക്കുകൾ. ഹരിവരാസന പുരസ്‌കാരം ഗായകന്‍ പി.കെ. വീരമണിദാസന് സമ്മാനിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
ശബരിമലക്കും അയ്യപ്പ ക്ഷേത്രത്തിനും ഹൈന്ദവ വിശ്വാസികൾ ഇന്നേവരെ അർപ്പിച്ചു വരുന്ന വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു രാധാകൃഷ്ണന്റെ വാക്കുകൾ. ‘മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താമെന്നും കറുപ്പ് വസ്ത്രം ഉടുക്കേണ്ട ആവശ്യമില്ലെന്നും’ പറഞ്ഞു മന്ത്രി രാധാകൃഷ്ണൻ ശബരിമലയിലെ ആചാരങ്ങളെ നിന്ദിക്കുകയുണ്ടായി.
ശബരിമല തീര്‍ത്ഥാടനം സര്‍ക്കാരിന്റെ അനാസ്ഥ മൂലം അമ്പേ പരാജയപ്പെട്ടിരിക്കെയാണ് ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. അതേസമയം, ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റിയത് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സമ്മതിച്ച് മണിക്കൂറുകൾക്കിടയിലാണ് ദേവസ്വം മന്ത്രിയുടെ ഈ പ്രസ്താവന.
‘ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അത് തങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. ഇതില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും വരും വര്‍ഷങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞ പി.എസ്. പ്രശാന്ത്, എന്നാൽ ഭക്തര്‍ക്ക് മേല്‍ പോലീസ് അനാവശ്യമായി ഉണ്ടാക്കിയ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല.