Connect with us

Hi, what are you looking for?

India

വീണ വിജയൻ എക്സാലോജിക് റജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ വിലാസത്തിൽ, പിണറായിക്കും സിപിഎമ്മിനും വമ്പൻ കുരുക്ക്

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ തന്റെ കമ്പനി എക്സാലോജിക്ക് ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ മേൽ വിലാസം ഉപയോഗിചെന്ന വിവരങ്ങൾ പുറത്ത്.

2014 ൽ വീണ കമ്പനി ആരംഭിക്കുമ്പോൾ, പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് എകെജി സെന്ററിനടുത്ത് പാർട്ടിയുടെ ഫ്ലാറ്റിലായിരുന്നു താമസം. ഈ ഫ്ലാറ്റിന്റെ വിലാസം പോലും ഉപയോ​ഗിക്കാതെപാർട്ടി ആസ്ഥാനത്തിന്റെ തന്നെ വിലാസമാണ് വീണ കമ്പനി തുടങ്ങുമ്പോൾ ഉപയോഗിക്കുന്നത്. അതേസമയം, നോമിനിയായി ഉൾപ്പെടുത്തിയ അമ്മ കമലയുടെ വിലാസമായി ഉപയോഗിച്ചതാവട്ടെ കണ്ണൂരിലേതും. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ് കമ്പനി കേരളത്തിൽ കൂടുതൽ കരാറുകൾ എടുക്കാൻ തുടങ്ങുന്നത്.

മാസപ്പടി വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ അഡ്രസ് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററിൽ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അന്ന് പ്രതികരിച്ചിരുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസിന്റെ അന്വേഷണം പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി യിലേക്കും നീളുന്ന സാഹചര്യത്തിൽ സർക്കാരും തീർത്തും വെട്ടിലായി. കരിമണൽ സംസ്കരണത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ പൊതുമേഖല സ്ഥാപനമുണ്ടെന്നിരിക്കെ, സ്വകാര്യ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാനായി വ്യവസായ വകുപ്പ് കൂട്ടുനിന്നുവെന്ന സംഭവമാണ് ഇക്കാര്യത്തിൽ ഗുരുതരമാവുക.

കൊച്ചിയിലെ സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആര്‍എൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. അതു തന്നെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കും ചെയ്തിരിക്കുന്നത്. സിഎംആര്‍എല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതം വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്.

എന്നാൽ, സിഎംആര്‍എൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെവെക്കുകയാണ് ഉണ്ടായത്. പണം വഴിമാറ്റി മാനേജ്‌മന്റ് കീശയിലാക്കിയെന്ന ആരോപണം കൂടിയാണ് ഇതിനു പിന്നിൽ ഉള്ളത്. ഇക്കാര്യത്തിൽ കെഎസ്ഐഡിസി, സിഎംആര്‍എൽ നു കൂട്ടുനിന്നുവെന്നത് സർക്കാരിനെ തീർത്തും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്ന് വിഷയം പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ കോൺഗ്രസ് എംഎൽഎ അഡ്വ. മാത്യു കുഴൽനാടന്റെ മുന്നറിയിപ്പും ഇത് തന്നെയാണ്. എംആർഎല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്ഐഡിസി ക്കെതിരായ അന്വേഷണത്തിൽ മന്ത്രി പി. രാജീവ് മറുപടി പറയണമെന്നാണ് കുഴൽ നടൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ക്രമക്കേടുകൾക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണു സംശയിക്കേണ്ടതെന്ന് പ്രതിപക്ഷം പറയുന്നു. കരിമണൽ കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിനു വ്യവസായമന്ത്രി മറുപടി പറയേണ്ടി വരും. സര്‍ക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നൽകാതെ തട്ടിപ്പ് കാണിച്ച സിഎംആര്‍എൽ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് കൂടി മന്ത്രിയാണ് പറയേണ്ടത്.

സര്‍ക്കാരിനെതിരെ വിശ്വസനീയമായ തെളിവുകൾ പലപ്പോഴായി വന്നിട്ടും യഥാര്‍ത്ഥത്തിൽ കേന്ദ്രസര്‍ക്കാര്‍ അധികാരം പ്രയോഗിക്കാൻ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. കെഎസ്ഐഡിയും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത് ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎയും പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...