കൊച്ചി . ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ ഹൈറിച്ച് കമ്പനി നടത്തിയത് 1,630 കോടി രൂപയുടെ തട്ടിപ്പെന്ന് പോലീസ്. 1,630 കോടി രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയതായി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. വലിയ തട്ടിപ്പായതിനാൽ തുടർ അന്വേഷണത്തിനായി ഉയർന്ന അന്വേഷണ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെ ട്ടിരിക്കുന്നു.
നിയമങ്ങളൊന്നും പാലിക്കാതെ ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ നിരവധി ആളുകളിൽ നിന്നാണ് ഹൈറിച്ച് കമ്പനി പണം ഈടാക്കിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഇതിനുമുമ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് ഹൈറിച്ച് എന്ന സ്ഥാപനം നടതത്തിയതായി ജി.എസ്.ടി വകുപ്പ് കണ്ടെത്തിയിട്ടുള്ളതാണ്. പിറകെ സ്ഥാപനത്തിന്റെ ഡയറക്ടർ അറസ്റ്റിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 1,630 കോടിയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തുന്നത്.
ഹൈറിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ജി.എസ്.ടി വെട്ടിപ്പ് കേരളത്തിൽ പിടികൂടിയതിൽ ഏറ്റവും വലുതെന്ന് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പറയുന്നു. കമ്പനി 126.54 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യം കണ്ടെത്തിയിരുന്നത്. പരാതിയെ തുടർന്ന് തൃശൂർ ആറാട്ടുപുഴ ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടറെ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നതുമാണ്. തുടർന്നുള്ള അന്വേഷണത്തിൽ ആയിരം കോടിയിലേറെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.
703 കോടി വിറ്റുവരവുള്ള കമ്പനി 126.54 കോടി ജി.എസ്.ടി അടക്കാനുണ്ടെന്നായിരുന്നു അധികൃതർ ആദ്യം പറഞ്ഞിരുന്നത്. 15 ശതമാനം പിഴയും ചുമത്തിയിരുന്നു. പരിശോധനക്ക് പിന്നാലെ നവംബർ 24ന് ഒന്നരക്കോടിയും 27ന് 50 കോടിയും അടക്കം 51.5 കോടി കമ്പനി അടച്ചു. 75 കോടി കൂടി അടക്കാനുള്ള സാഹചര്യത്തിലാണ് ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കെ.ഡി. പ്രതാപനെ ജി.എസ്.ടി ഇന്റലിജൻസ് കാസർകോട് യൂനിറ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതാപനെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) റിമാൻഡ് ചെയ്യുകയും ഉണ്ടായി.. അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ അധികൃതർ ആദ്യം പുറത്ത് വിട്ടിരുന്നില്ല. എന്നാൽ, കമ്പനി നികുതി വെട്ടിച്ചെന്ന പ്രചാരണം വ്യാജമാണെന്നും ജി.എസ്.ടി ഫയലിങ് വിഭാഗത്തിൽ വന്ന തെറ്റിദ്ധാരണകളുടെ ഭാഗമായി പെരുപ്പിച്ച് കാണിച്ച കണക്കുകളുടെ ഫലമായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിവരങ്ങൾ പുറത്തുവന്നതെന്നും ആയിരുന്നു ഹൈ റിച്ച് കമ്പനിയുടെ വിശദീകരണം. ഇതിനു പിറകെ ഇത് സംബന്ധിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങളുടെ ഇൻബോക്സിലടക്കം ഇവരുടെ ഭീക്ഷണിയും ഉണ്ടായി.
ജി.എസ്.ടി വെട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്റലിജൻസ് വിഭാഗം കഴിഞ്ഞമാസം 24ന് കമ്പനിയുടെ ആറാട്ടുപുഴയിലെ ഓഫിസിൽ പരിശോധന നടത്തി. കമ്പനി ഡയറക്ടർമാരായ പ്രതാപൻ, കെ.എസ്. ശ്രീന എന്നിവരെ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണറുടെ (ഇന്റലിജൻസ്) തൃശൂരിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തനമുണ്ടെന്നും കൂടുതൽ വിറ്റുവരവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമുള്ള പ്രാഥമിക വിലയിരുത്തലുകൾ ജി.എസ്.ടി അധികൃതർ annu പങ്കുവെച്ചിരുന്നു. മൾട്ടിലെവൽ മാർക്കറ്റിങ് മാതൃകയിൽ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായാണ് കമ്പനി പ്രവർത്തനം നടത്തി വന്നിരുന്നത്. പോലീസ് കോടതിൽ നൽകിയ റിപ്പോർട്ടിൽ 1,630 കോടി രൂപയുടെ തട്ടിപ്പു നടന്നതായും, ഉയർന്ന അന്വേഷണ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും ആണ് ആവശ്യപ്പെട്ടി രിക്കുന്നത്.