അന്തരിച്ച നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കെ.ഡി ജോർജിന്റെ മൃതദേഹം ഏറ്റെടുക്കാൻ 17 ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും എത്തിയില്ല. സത്യൻ, ജയൻ എന്നിവരുടെ കാലത്ത് സിനിമയിൽ ഉണ്ടായിരുന്ന നടനാണ് കെ.ഡി ജോർജ്. ഡിസംബർ 29ന് ആയിരുന്നു കെ.ഡി ജോർജ് മരണപ്പെടുന്നത്. മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നടന്റെ മൃത ദേഹം ഏറ്റെടുക്കാൻ ആളില്ലെന്ന് അറിയിച്ച് ചലച്ചിത്ര പ്രവർത്തകർ അന്തിമകർമം ചെയ്യാൻ ഒരുങ്ങിയെങ്കിലും ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നൽകിയില്ല. അതിനാൽ മോർച്ചറിക്ക് മുന്നിൽ നടന്റെ മൃതദേഹം പൊതുദർശനത്തിനു വെക്കുകയായിരുന്നു. മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താതിനാൽ ആദ്യം പത്രപരസ്യം നൽകിയിരുന്നുവെങ്കിലും ബന്ധുക്കൾ ആരും എത്തുകയുണ്ടായില്ല.
മൃതദേഹം ഏഴ് ദിവസം കഴിഞ്ഞ് വിട്ടു നൽകാമെന്ന് ചലച്ചിത്ര പ്രവർത്തകരെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പിന്നിീട് സർക്കാർ തന്നെ മൃതദേഹം സംസ്‌കരിക്കും എന്നാണു തീരുമാനിക്കുന്നത്. ഇതോടെ പൊതുദർശനവും അന്തിമോപചാരപവും മോർച്ചറിക്ക് മുന്നിൽ തന്നെ നടന്നു. ജോർജിന്റെ സംസ്‌കാരം നടക്കുകയാണ്.