തൃശൂര്‍ . മകളുടെ വിവാഹക്കാര്യത്തിലും സുരേഷ് ഗോപിക്കും കുടുംബത്തിനുമെതിരെ പാര പണിയാണിറങ്ങി കേരളത്തിലെ കമ്മി കൂട്ടം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തിൽ നടത്തേണ്ടിയിരുന്ന വിവാഹങ്ങൾ എല്ലാം മാറ്റിവെച്ചെന്നത് തെറ്റായ പ്രചാരണമെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണം. ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
ബുധനാഴ്ച നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദി വീണ്ടും തൃശൂരില്‍ എത്തുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം ബുക്ക് ചെയ്തിരുന്ന മറ്റ് വിവാഹങ്ങളെല്ലാം മാറ്റി വച്ചെന്ന തരത്തില്‍ പ്രചാരണം ശക്തമാവുകയായിരുന്നു. സുരേഷ് ഗോപിക്കും കുടുംബത്തിനും എതിരെ ഉള്ള തുറുപ്പു ചീട്ടായി ചില ഇടത് പക്ഷ കേന്ദ്രങ്ങൾ ഇത് ഉപയോഗിക്കുകയായിരുന്നു.
സുരക്ഷയുടെ ഭാഗമായി വിവാഹ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് ദേവസ്വം നടപ്പാക്കിയത്. ഈ മാസം 17ന് ഗുരുവായൂരില്‍ നടക്കാനിരുന്ന എല്ലാ വിവാഹങ്ങളും നടത്തും. വിവാഹങ്ങള്‍ മാറ്റിവച്ചെന്ന പ്രചാരണം തെറ്റാണെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പ്രതികരിച്ചു.