ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ പാകിസ്ഥാന്‍ ഭീകരവാദം ശക്തമാക്കാന്‍ നീക്കാൻ നടത്തുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. രജൗരി – പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ ഭീകരവാദം ശക്തമാക്കാന്‍ ശ്രമിക്കുന്നത്. ‘2003 ആയപ്പോഴേക്കും ജമ്മു കശ്മീരില്‍ തീവ്രവാദം കുറയുകയും 2017-18 വര്‍ഷങ്ങള്‍ വരെ സമാധാനം നിലനില്‍ക്കുകയും ചെയ്തിരുന്നു.
താഴ്വരയില്‍ സമാധാനം തിരികെ വരുന്നതിനാല്‍ നമ്മുടെ ശത്രുക്കള്‍ പ്രദേശത്ത് മറ്റ് സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണിപ്പോൾ.’ ഇന്ത്യന്‍ കരസേനാ ദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ജനറല്‍ പാണ്ഡെ ഇക്കാര്യം പറഞ്ഞത്.
ഭീകരപ്രവര്‍ത്തനങ്ങളുടെ കണക്ക് പൂഞ്ച്, രജൗരി മേഖലകളില്‍ വര്‍ധിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം പൂഞ്ച് ജില്ലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ ആണ് കൊല്ലപ്പെട്ടത്. വാര്‍ത്താ സമ്മേളനത്തില്‍ കരസേനാ മേധാവി ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളുടെ ഒരു ഹ്രസ്വ ചിത്രവും പറയുകയുണ്ടായി. 71 ഭീകരരെ ജമ്മു കശ്മീരില്‍ സുരക്ഷാ സേന വധിച്ചെന്നും അതില്‍ 51 പേര്‍ കൊല്ലപ്പെട്ടത് കശ്മീര്‍ താഴ്വരയില്‍ മാത്രമാണെന്നും ജനറല്‍ പാണ്ഡെ പറഞ്ഞു.