കോഴിക്കോട്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവൻ നായർ തൊലി ഉരിഞ്ഞു കൈയ്യിൽ കൊടുത്തു.
തന്നോടൊപ്പമുള്ള വേദിയിൽക്കൂടിരുത്തിയാണ് പിണറായി വിജയനെ എം ടി തൊലിയുരിഞ്ഞത്. അധികാരസ്ഥാനത്തിരിക്കുന്നവരുടെ കടമ ഓർമ്മിപ്പിച്ച് താക്കീതു നൽക്കുകയായിരുന്നു എം ടി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പേരു പറയാതെയുള്ള വിമർശനവും ഉപദേശവും. പിണറായി ഭരണത്തിന്റെയും ജീവിതത്തിന്റെ താരതമ്യത്തിന് റഷ്യൻ കമ്യൂണിസ്റ്റ് ഭരണരീതിയേയും ഇ.എം.എസ് നമ്പൂതിരിപ്പാടിനേയും പ്രശംസിക്കാൻ എംടി അവസരം കണ്ടെത്തുകയാണ് ഉണ്ടായത്.
ഐതിഹാസിക വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ റഷ്യ പഴയ സേവനത്തിന്റെ സിദ്ധാന്തം മറന്നു. വ്യവസായം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളിലെ പ്രവർത്തനത്തെ അമിതാധികാരമുള്ള മാനേജ്മെൻ്റുകളെ ഏൽപ്പിക്കുമ്പോൾ അപചയം സംഭവിക്കുമെന്ന് റഷ്യൻ ചരിത്രം വിശദീകരിച്ച് എംടി പ്രസംഗത്തിൽ ഓർമ്മപ്പെടുകയാണ് ഉണ്ടായത്.
അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്‌ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം.ടി തുറന്നടിക്കുകയുണ്ടായി. ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ്. സമാരാധ്യനും മഹാനായ നേതാവുമാകുന്നതെന്ന് എം ടി പിണറായിയെ ഓർമ്മിപ്പിച്ചു.
നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ്. എന്നും ശ്രമിച്ചത്. ആചോരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറയുകയുണ്ടായി.