വീട് നിർമാണത്തിന്റെ ആവശ്യത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ടി വന്നുവെന്ന മന്ത്രി ഗണേഷ് കുമാറിന്റെ തുറന്നു പറച്ചിൽ വീണ്ടും ചർച്ചയാവുകയാണ്. അറിയപ്പെടുന്ന ഒരു ജനപ്രതിനിധി ആയിട്ടും ഒരു ജനപ്രതിനിധിയുടെ മകനായിട്ടും തനിക്ക് കാര്യം സാധിച്ചു കിട്ടാൻ കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കുറച്ചു നാൾ മുൻപ് ഗണേഷ് കുമാർ ഒരു വേദിയിൽ പറഞ്ഞത്.
രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങിയ ഡോക്ടർ മൃഗത്തിനേക്കാളും കഷ്ട്ടം എന്ന് പറഞ്ഞ KB ഗണേഷ് കുമാർ, പറഞ്ഞത് ശരിയോ? എന്നാണ് സാമൂഹ്യ മാധ്യങ്ങളിൽ ചോദ്യം ഉയരുന്നത്. അധികാരം കൈയിലുള്ള ജനപ്രതിനിധി കൈക്കൂലി കൊടുത്തു എന്ന് പറയുന്നത് വിശ്വസിക്കാൻ ആവാത്തതാണ്. ഒരു ജനപ്രതിനിധി ആയിട്ട് കൂടി കൈക്കൂലി കൊടുത്ത് എന്ന് പറയുന്ന ഗണേഷ് കുമാർ ചെയ്തിരുന്നതാണ് ഗുരുതരമായ തെറ്റ്.
ഗണേഷ് കുമാർ പറഞ്ഞത് ശരിയാണെങ്കിൽ എന്ത് കൊണ്ട് ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ മടിക്കുന്നു? തുടർന്ന് ആ ഉദ്യോഗസ്ഥന്റെ പേരിൽ എന്ത് കൊണ്ട് നടപടി എടുക്കാൻ കഴിഞ്ഞില്ല? അപ്പോൾ കൈക്കൂലിക്ക് ഗണേഷ് കൂട്ട് നിൽക്കുകയാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇക്കാര്യത്തിൽ ഉയരുന്നത്.
.
ഇപ്പോൾ ഗണേഷ് കുമാർ മന്ത്രിപദവിയിലെത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ വീഡിയോയിലെ പരാമർശങ്ങൾ ഏറെ പ്രാധാന്യത്തോടെ തന്നെ ചർച്ച ചെയ്യപ്പെടുകയാണ്. കൈകൂലിക്കാരായ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളടക്കം തന്റെ കൈയിലുണ്ടെന്ന് ഗണേഷ് കുമാർ ആവർത്തിക്കുമ്പോൾ എന്ത് കൊണ്ട് അത് പറയാൻ തയ്യാറാവുന്നില്ല എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. അതോ, പ്രസംഗിങ്ങിക്കുമ്പോഴുള്ള ഒരു സ്പിരിറ്റിൽ തട്ടിവിട്ട പൊളി വചനമാണോ എന്നും ആരും ചിന്തിച്ച് പോകും.