മാലിദ്വീപ് വിവാദത്തിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. മിനിക്കോയ് ദ്വീപുകളില്‍ ഒരു പുതിയ എയര്‍ഫീല്‍ഡ് വികസിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാർ ആലോചിച്ചിരുന്നു. മിനിക്കോയ് ദ്വീപുകളില്‍ സൈനിക, വാണിജ്യ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിമാനത്താവളം ആണ് നിർമ്മിക്കുക. നിര്‍മ്മിക്കുക.
അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്താനും, ടുറിസത്തിനും പുതിയ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടാ കുമെന്ന വിലയിരുത്തലിനിടെയാണ് വിമാനത്താവള പദ്ധതി മുന്നോട്ട് വന്നിരിക്കുന്നത്.
‘യുദ്ധവിമാനങ്ങള്‍, മറ്റ് സൈനിക വിമാനങ്ങള്‍, വാണിജ്യ വിമാനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമായ ഒരു ഡ്യുവല്‍ പര്‍പ്പസ് എയര്‍ഫീല്‍ഡ് ഉണ്ടാക്കാനാണ് പദ്ധതി,’ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മിനിക്കോയ് ദ്വീപുകളില്‍ ഒരു പുതിയ എയര്‍ഫീല്‍ഡ് വികസിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി നിര്‍ദ്ദേശം വീണ്ടും സര്‍ക്കാരിന് അയക്കുകയായിരുന്നു.
കടല്‍ക്കൊള്ളയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം ശക്തമാക്കാൻ ഇത് ഉപകരിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഈ എയര്‍ഫീല്‍ഡ് ആയിരിക്കും മിനിക്കോയിയിലേത്. ഈ ദ്വീപുകളില്‍ ഒരു എയര്‍സ്ട്രിപ്പ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആദ്യ സേന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആയിരുന്നു. നിലവിലെ നിര്‍ദ്ദേശമനുസരിച്ച് മിനിക്കോയില്‍ നിന്നുള്ള ഓപ്പറേഷനുകള്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് നേതൃത്വം നൽകുന്നതാണ് .