ശ്വേത മേനോൻ നേരത്തെ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതും, ‘കളിമണ്ണ്’ സിനിമയില്‍ സ്വന്തം പ്രസവം ചിത്രീകരിച്ചതും ഒക്കെ വാർത്തകളും വിവാദങ്ങളും ആയിരുന്നു. ഈ വിവാദങ്ങളെ പറ്റി ഒരു അഭിമുഖത്തിൽ ശ്വേത പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
വിവാദങ്ങളെ എങ്ങനെയാണ് നേരിടുന്നത്. പല വിവാദങ്ങളും സ്‌ട്രെസ് ഉണ്ടാക്കിയോ?’ തുടങ്ങിയ ചോദ്യത്തോട് പ്രതികരിക്കുക യായിരുന്നു ശ്വേത. ഒറ്റവരിയിലായിരുന്നു ശ്വേതാ മേനോന്റെ മറുപടി. ‘ഒറ്റവരിയില്‍ ഉത്തരം പറയാം. കായ്ക്കുന്ന മാവിലേ കല്ലേറുണ്ടാവൂ. ഞാനങ്ങനെയാണ് അതിനെ കാണുന്നത്.’ ‘എന്റെ വിശ്വാസം പറയാം, ഏജ് ഒരു ഇഷ്യു അല്ല, വെറും ടിഷ്യു മാത്രം. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുമ്പോള്‍ വിവാദം ഒക്കെ ആര് ഓര്‍ക്കുന്നു’ എന്നും ശ്വേത മേനോന്‍ ചോദിക്കുന്നു.
‘അച്ഛന്‍ പറഞ്ഞിട്ടുണ്ട്, മോളേ, എന്തു ജോലി ചെയ്താലും ആത്മാര്‍ഥമായി ചെയ്യണം. സിനിമ കണ്ട് കഴിഞ്ഞു പുറത്തു വന്നാല്‍ ശ്വേത മേനോനെ കുറിച്ചു പറയരുത്. ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ, സംവിധായകരുടെയും എഴുത്തുകാരുടെയും കഴിവുകള്‍ കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.’
‘നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നത്. അത് എത്ര വയസായാലും, കാരണം വയസ് ഒരു പ്രശ്‌നമല്ല. അതിനിടയില്‍ താന്‍ വിവാദങ്ങള്‍ കുറിച്ച് ഓര്‍ക്കാറില്ല – ശ്വേത പറയുന്നു. ‘ക്വൂന്‍ എലിസബത്ത്’ ആയിരുന്നു ശ്വേതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. മീര ജാസ്മിനും നരേനും ഒന്നിച്ച സിനിമയില്‍ ഡോ ശാന്തി കൃഷ്ണ എന്ന കഥാപാത്രത്തെ ആണ് ശ്വേത അവതരിപ്പിച്ചിരിക്കുന്നത്.