കൊച്ചി . നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തുലച്ച് ജനത്തെ പറ്റിച്ചത് 65.65 കോടി. കണ്‍സള്‍ട്ടിങ് ഫീസിനത്തില്‍ 33 കോടിയും പാരിസ്ഥിതിക പഠനത്തിനായി 79 ലക്ഷവും സര്‍വേയ്‌ക്കായി മൂന്നു കോടിയും സര്‍വേക്കല്ല് ഇടുന്നതിന് ഒരു കോടിയും മണ്ണുപരിശോധനയ്‌ക്ക് 75 ലക്ഷവും പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ആറു കോടിയും ഭൂമി ഏറ്റെടുക്കുന്നതിന് 19 കോടിയും ചിലവിട്ട് സത്യത്തിൽ പിണറായി സർക്കാർ കേരള ജനത്തെയാകെ കബളിപ്പിച്ച് ചതിക്കുകയായിരുന്നു.
65,000 കോടി രൂപക്ക് ഇപ്പോൾ ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ പദ്ധതിയാണ് എവിടെയുമെത്താതെ, അടിസ്ഥാന പരമായ കാര്യങ്ങളിലെ അനാസ്ഥമൂലം മുടങ്ങിയത്. സില്‍വര്‍ലൈന്‍ പദ്ധതിക്കാവശ്യമായ കേന്ദ്രാനുമതിയോ പരിസ്ഥിതി പഠനമോ പ്രോജക്ട് റിപ്പോര്‍ട്ടോ ഇല്ലാതെയായിരുന്നു ജനത്തിന്റെ കോടികള്‍ പിണറായി സർക്കാർ തുലച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കസേരയിൽ കയറി ഇരിക്കും മുൻപ് നടത്തിയ സത്യപ്രതിജ്ഞ ലംഘനം കൂടിയാണ് പിണറായി നടത്തിയിരിക്കുന്നത് എന്ന് പറഞ്ഞു തന്നെ ആവണം.
ദക്ഷിണ റെയില്‍വെ സില്‍വര്‍ലൈനിന് ഭൂമി വിട്ടുകൊടുക്കാ നാകില്ലെന്ന് വ്യക്തമാക്കിയതോടെ പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായി. ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വെ വികസനത്തെയും ട്രെയിനുകളുടെ വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റെയില്‍വെ ബോര്‍ഡിന്, ദക്ഷിണ റെയില്‍വെ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 183 ഹെക്ടര്‍ റെയില്‍വെ ഭൂമിയാണ് പാത കടന്നുപോകുന്നതിനു വേണ്ടി വരുന്നത്. മറ്റു പദ്ധതികള്‍ക്കായി മുമ്പേ നിശ്ചയിച്ചിട്ടുള്ള ഭൂമിയാണ് കോഴിക്കോട്ടും കണ്ണൂരും സില്‍വര്‍ലൈന്‍ സ്റ്റേഷനു കണ്ടെത്തിയ സ്ഥലം. സില്‍വര്‍ലൈന്‍ ഭാഗമായി മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ച് ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ നൂറു കണക്കിന് കുടുംബങ്ങളെയാണ്ഈ പദ്ധതിയുടെ പേരിൽ കഷ്ടത്തിലാക്കിയത്.
(വാൽ കഷ്ണം: പിണറായി തുലച്ച് ജനത്തെ പറ്റിച്ച 65.65 കോടി പിണറായി വിജയൻറെ കുടുംബത്തിൽ നിന്നാണ് ഈടാക്കേണ്ടത്)