ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സത്യത്തിൽ കേരള രാഷ്ട്രീയ രംഗത്തില്ല എന്ന് വേണം പറയാൻ. രാഷ്ട്രീയം എന്തെന്നറിയാത്തവർ എന്തെങ്കിലും സംഘടനയുടെ പേരിൽ രാഷ്ട്രീയ രംഗത്തേക്ക് വന്നാലുള്ള സ്ഥിതിയാണിത്. ആർ എസ് എസ്സിനായി വയനാട്ടിൽ ഉൾപ്പടെ പല ജില്ലകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് സുരേന്ദ്രൻ. പക്ഷെ സുരേന്ദ്രൻ ഈ നിമിഷം വരെ കേരള രാഷ്ട്രീയായതിന്റെ ബാല പാഠം പോലും പഠിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം.
ആരെ മുന്നിൽ വെച്ചാൽ എന്ത് നേടാനാവും അതിന്റെ തിരിച്ചറിവ് ഉണ്ടാവണം ഒരു രാഷ്ട്രീയക്കാരന് . സുരേന്ദ്രന് ഇല്ലാത്തതും അത് തന്നെയാണ്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിതയും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനും ആരെന്നറിയാതെ തരം താണ് പോയി സുരേന്ദ്രൻ. പാർട്ടിയുമായി അടുത്ത് ബന്ധമുള്ളവർക്കുണ്ടായ വേദനയാണിത്.
ശോഭ സുരേന്ദ്രന്റെ ബി ജെ പി യിടെ രാഷ്ട്രീയ പാരമ്പര്യം സുരേന്ദ്രന് തിരിച്ചറിയാനായില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റെ കസേരയിൽ ഇരിക്കാൻ സുരേന്ദ്രൻ യോഗ്യനല്ല. സി നിവേദിത ആരാണ്? എന്നാണു ബി ജെ പി യുടെ രാഷ്ട്രീയത്തിലേക്ക് എത്തിയത്? സുരേന്ദ്രന് പച്ചയായി ഇതൊക്കെ അറിയാം. ബി ജെ പി കാർക്കിടയിൽ ‘കുമ്മാട്ടി’ കാട്ടാൻ നോക്കരുത്ത്. ഒരു പ്രവർത്തകന്റെ വാക്കുകളാണിത്. ഏതു പാർട്ടിയുടെ ദേശീയ നേതാക്കൾ വരുമ്പോഴും അതാത് സംസ്ഥാന നേതൃത്വമാണ് ആരെ മുന്നിൽ നിർത്തണമെന്ന് തീരുമാനിക്കുന്നത്.
അക്കാര്യത്തിൽ സുരേന്ദ്രൻ മോദിയുടെ സന്ദർശനത്തിൽ നടത്തിയ കളി തനിക്ക് തന്നെ കുഴി വെട്ടുന്നതാണ്. പരിപാടി കഴിഞ്ഞു നിമിഷ നേരത്തിനുള്ളിൽ അമിത് ഷായും മോദിയും ഇക്കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.സുരേന്ദ്രൻ വിചാരിക്കുന്നത് താൻ പറയുന്നത് മാത്രമാണ് കേന്ദ്ര നേതൃത്വം കേൾക്കുന്നതെന്നാണ്. ഇക്കാര്യത്തിൽ അവസാന പരീക്ഷണത്തിലും സുരേന്ദ്രൻ തോറ്റു. അതിന്റെ പരിണത ഫലം ഒരു മാസത്തിനുള്ളിൽ സുരേന്ദ്രൻ കാണാൻ പോവുകയാണ്.