നൽകാനുള്ള കുടിശിക നൽകിയില്ലെങ്കിൽ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെ ങ്കില്‍ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് സപ്ലൈകോ നല്‍കുന്ന മുന്നറിയിപ്പ്. 2016 മുതല്‍ 1,600 കോടിയോളം രൂപയാണ് സപ്ലൈകോ യ്ക്ക് കുടിശ്ശിക ഇനത്തില്‍ സർക്കാർ നൽകാനുള്ളത്. 800 കോടിയില ധികം കുടിശ്ശികയായതോടെ ടെന്‍ഡറില്‍ പങ്കെടുക്കാനും ഇപ്പോൾ കരാറുകാരില്ലാതായി.
ക്രിസ്തുമസ് പുതുവത്സര വിപണിയിലുള്‍പ്പെടെ കടുത്ത പ്രതിസന്ധി യാണ് സപ്ലൈകോക്ക് നേരിടേണ്ടി വന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് സപ്ലൈകോ. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി 500 കോടിയെങ്കിലും അനുവദിക്ക ണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം അവശ്യ വസ്തുക്കളുടെ വിലവര്‍ദ്ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ റിപ്പോര്‍ട്ട് വെച്ചേക്കും. വിപണിയിലെ വില വ്യത്യാസത്തിന് അനുസൃതമായി സബ്‌സിഡി പുനക്രമീകരിക്കാനും റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നുണ്ട്.