ഇസ്രായേൽ . ലോകം മുഴുവൻ പുതുവൽസര ആഘോഷത്തിന്റെ ലഹരിയിൽ നിൽക്കുമ്പോഴും ഗാസയുടെ അന്തരീക്ഷം കലുഷിതമായിരുന്നു. ഗാസ മുനമ്പിൽ നിന്ന് നിരവധി റോക്കറ്റുകൾ ടെൽ അവീവിനെയും തെക്കൻ ഇസ്രയേലിനെയും ലക്ഷ്യമാക്കി വിട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രായേലിലെ മിസെയിൽ പ്രതിരോധ സംവിധാനങ്ങൾ മിസെയിലുകളെ തടസ്സപ്പെടുത്തുന്നതിന് ടെൽ അവീവിലെ മാധ്യമപ്രവർത്തകൾ സാക്ഷ്യം വഹിച്ചപ്പോൾ വ്യോമാക്രമണ സൈറണുകൾ മുഴങ്ങികേട്ടു.
ഇസ്രേയേൽ ജനതയ്ക്കു 2024 ലെ പുതുവത്സര ആഘോഷങ്ങൾ മറ്റുള്ള രാജ്യക്കാരുടേതുപോലെ ആയിരുന്നില്ല. ചുരുക്കം ചില ആളുകൾ മാത്രം പുതുവത്സര ആഘോഷങ്ങൾ തെരുവുകളിൽ സംഘടിപ്പിച്ചപ്പോൾ മറ്റു ചിലർ ഭയം കാരണം വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി. അർധരാത്രി തെക്കൻ ഇസ്രയേലിനെ ലക്‌ഷ്യം വെച്ചുള്ള ആദ്യ ആക്രമണത്തിന് ശേഷം ഒരു മിനിറ്റ് കഴിഞ്ഞു ഒരു സ്ട്രൈക്ക് ടെൽ അവീവിനെ ലക്‌ഷ്യം വെച്ചതായി എ എ എഫ് പി റിപ്പോർട്ടുകളിൽ പറയുന്നു. ഹമാസിലെ സൈനിക വിഭാഗമായ എസദീൻ അൽ ഖസ്സാം ബ്രിഗേഡ്‌സ് രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഇസ്രായേൽ നടത്തിയ സിവിലിയന്മാരുടെ കൂട്ടക്കൊലക്ക് മറുപടിയായി ആണ് പുതുവത്സര ദിനത്തിൽ തന്നെ ഈ ആക്രമണം നടത്തിയതെന്ന് അവർ വ്യക്തമാക്കി. ഇസ്രായേലിനു നേരെ റോക്കറ്റ് ആക്രമണം നടത്തി 2024 ആരംഭിക്കാനാണ് തങ്ങളുടെ തീരുമാനം എന്ന് ഹമാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പങ്കുവെച്ചത്. പലസ്തീനിന്റെയും ഗാസയുടെയും അന്തരീക്ഷം ഭീകരം ആകാൻ തുടങ്ങിയിട്ട് മൂന്നു മാസത്തോളമായി.
ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ഹമാസ് ആക്രമണ മാണ് യുദ്ധത്തിന് തുടക്കം കുറിച്ചത്. പലസ്തീനിൽ 2023 അവസാനി ച്ചതും 2024 നെ വരവേറ്റതും ആഘോഷങ്ങൾ ഇല്ലാതെയാണ് എന്ന് മാത്രമല്ല റോക്കറ്റുകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും പ്രകമ്പനം കൊണ്ടാണ്. പുതിയ വർഷത്തിൽ എങ്കിലും യുദ്ധങ്ങൾക്ക് അറുതി വരും എന്ന ഇസ്രായേൽ – പലസ്തീൻ ജനതകൾക് പ്രതീക്ഷ പുതുവത്സര ദിനത്തിൽ തന്നെ അസ്തമിച്ചു. 2024 ലും ഗാസ സംഘർഷം ഗുരുതരമായി തുടങ്ങുമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.