തിരുവനന്തപുരം . സിൽവർ ലൈൻ പദ്ധതിക്ക് കേരളത്തിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗം കൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാൻ ആകില്ലെന്ന് കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി എന്ന് കൊട്ടിഘോഷിച്ചു കൊണ്ട് വന്ന കെ-റെയിലിന്റെ അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി യാതൊരു വിധ ചർച്ചയും നടത്തിയില്ല.ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിൽ പറയുന്നു.
സിൽവർ ലൈൻ പദ്ധതിയുടെ ചെലവ് റെയിൽവേ കൂടിയാണ് വഹിക്കുന്നത്. അതിനാൽ പദ്ധതി റെയിൽവേയ്‌ക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഭാവിയിലെ റെയിൽ വികസനത്തിന് സിൽവർ ലൈൻ തടസമുണ്ടാക്കുമെന്നും പദ്ധതി റെയിൽവേ നിർമിതികളിലും ട്രെയിൻ സർവീസുകളിലും ആഘാതമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ ഭൂമിയിലും തടസ്സം ഏർപെടുത്തിയാണ് കേന്ദ്ര റെയിൽവേയുടെ റിപ്പോർട്ട്. റെയിൽവേ ട്രാക്കിന് സമാന്തരമായി കടന്നു പോകുന്ന സിൽവർ ലൈൻ ലൈനിന് 183 ഹെക്ടർ റെയിൽവേ ഭൂമിയാണ് വേണ്ടത് . എന്നാൽ സിൽവർ ലൈൻ വരുന്നതോട് കൂടി ട്രെയിൻ സെർവിസിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ, നിലവിലെ റെയിൽവേ നിർമിതികൾ പൊളിക്കുമ്പോഴും, പുനർനിർമ്മിക്കുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ചിട്ടില്ല. പൊളിച്ചു മാറ്റുന്നവ പുനർനിർമിക്കുന്നതിന് ഉള്ള ചെലവ് പദ്ധതി ചെലവിൽ ഉൾപ്പെടുത്തിയതിനാൽ അത് റെയിൽവേക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
സ്റ്റാൻഡേർഡ് ഗേജ് നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ല. കോഴിക്കോടും കണ്ണൂരും സ്റ്റേഷൻ നിർമിക്കാൻ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികൾക്കായി നിശ്ചയിച്ചിട്ടുള്ളതാണ്. പാലക്കാട്ടെ വളവുകളോട് ചേർന്നാണ് സിൽവർ ലൈൻ വരിക. ഇത് റെയിൽവേ വളവുകൾ ഭാവിയിൽ നിവർത്തുന്നതിന് തടസമാവും. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് റെയിൽവേ. 183 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വേണ്ടി വന്നിരുന്നത്. റിപ്പോർട്ടിൽ പറയുന്നു.