മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ മോശമായി സംസാരിച്ച ഒരാളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലാ യിരുന്നു. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തിയ പബ്ലിക് റെസ്പോണ്‍സിനിട യിലായിരുന്നു സംഭവം.
മമ്മൂട്ടി മരിക്കണം എന്നായിരുന്നു സനോജ് എന്നയാളുടെ മറുപടി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെ തിരെ മമ്മൂട്ടി ഫാന്‍സ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിദ്വേഷ പ്രചാരണത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് സനോജ്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘ഇന്നലെ മദ്യത്തിന്റെ ലഹരിയില്‍ പറഞ്ഞുപോയതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. രണ്ട് ദിവസമായി ഞാന്‍ കിടന്നുറങ്ങിയിട്ട്.’- എന്നാണ് സനോജ് എന്നയാള്‍ വീഡിയോയില്‍ പറയുന്നത്.
എന്നാൽ ഈ വിഷയത്തിൽ മോഹൻലാലും രൂക്ഷമായി പ്രതികരിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. താൻ ഇച്ചാക്ക എന്ന് വിളിക്കുന്ന തന്റെ സഹോദര തുല്യനായ മനുഷ്യനെയും മകനെയും കുറിച്ച് ഇത്തരത്തിൽ നികൃഷ്ടമായി പറഞ്ഞ ആളെ ആരാധകൻ എന്നൊരിക്കലും വിളിക്കാനാവില്ല എന്നും വിവരദോഷം എന്ന വാക്ക് കൊണ്ട് മാത്രമേ അയാളുടെ പ്രവർത്തിയെ ഉദ്ധരിക്കാനാവൂ എന്നുമാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല തന്റെ ആദ്യത്തെ ഫാൻസ് അസോസിയേഷൻ ഉത്‌ഘാടനം ചെയ്യാനെത്തിയത് പോലും മമ്മൂട്ടി ആണെന്നും മോഹൻലാൽ പറഞ്ഞു.