യാഷിക ആനന്ദിനെ പ്രമുഖ സംവിധായകൻ കിടക്ക പങ്കിടാൻ വിളിച്ച വെളിപ്പെടുത്തലാണ് സിനിമ ലോകത്ത് നിന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്ന ചൂട് പിടിച്ച വാർത്ത. ‘ഇരുട്ട് അറയിൽ മുരുട്ട് കുത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് യാഷിക ആനന്ദ്. ബിഗ് ബോസ് സീസൺ രണ്ടിലും യാഷിക മത്സരാർത്ഥിയായിരുന്നു. ഇപ്പോഴിതാ തമിഴ് സംവിധായകനിൽ നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയി രിക്കുകയാണ് താരം. ഒരു ചിത്രത്തിന്റെ ഓഡീഷന് പോയപ്പോഴു ണ്ടായ അനുഭവമാണ് യാഷിക വെളിപ്പെടുത്തുന്നത്. സംവിധായ കന്റെ പേര് വെളിപ്പെടുത്താത്തിന്റെ കാരണവും താരം തന്നെ പറഞ്ഞിട്ടുണ്ട്.
‘ആ പ്രമുഖ സംവിധായകൻ എന്നെ ഓഡിഷന് വേണ്ടി വിളിച്ചു.. സ്‌ക്രീൻ ടെസ്റ്റ് നടത്തിയ ശേഷം എന്റെ ചിത്രങ്ങൾ എടുത്തു. തുടർന്ന് എന്നോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞ ശേഷം അയാൾ അമ്മയോട് സംസാരിച്ചു. അവസരം തരാം പക്ഷെ ഞാൻ കിടക്ക പങ്കിടേണ്ടി വരുമെന്നായിരുന്നു സംവിധായകൻ അമ്മയോട് പറഞ്ഞത്. എന്നാൽ അഭിമാനം പണയം വെച്ച് അവസരം നേടേണ്ടെന്ന നിലപാട് അദ്ദേഹത്തെ അറിയിക്കുകയാണ് ഞങ്ങൾ ചെയ്തത് – യാഷിക ആനന്ദ് പറഞ്ഞു.
ആ സംഭവത്തോടെ ഏറെ മനോവിഷമം നേരിടേണ്ടി വന്നു വെന്നാണ് യാഷിക പറയുന്നത്. പിന്നീട് അയാളുടെ ശല്യം ഉണ്ടാവാത്തത് കൊണ്ടാണ് അയാളുടെ പേര് യാഷിക വെളിപ്പെടുത്താൻ തയ്യാറാകാത്തത്. ഒരിക്കൽ തന്റെ വീടിന് അടുത്ത് വച്ച് ഒരു പോലീസുകാരൻ തന്നോട് മോശമായി പെരുമാറിയെന്നും തുടർന്ന് താൻ പരാതി നൽകിയതിനെ തുടർന്ന് അയാളെ സ്ഥലം മാറ്റിയെന്നും യാഷിക വെളിപ്പെടുത്തി.
ബിഗ് ബോസിലൂടെയാണ് യാഷിക പ്രശസ്തയായി മാറുന്നത്. ഇരുട്ട് അറയിൽ മുരുട്ട് കുത്തിൽ വിജയ് ദേവരക്കൊണ്ടയായിരുന്നു നായകൻ. ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയമാണ് പ്രദർശനത്തിന് എത്തിയത്. കവലൈ വേണ്ടാം ,ധ്രുവങ്കൾ പതിനാറ്, മാനിയാർ കുടുംബം തുടങ്ങിയ സിനിമകളിലും യാഷിക അഭിനയിച്ചിട്ടുണ്ട്. സില നൊടികൾ ആണ് യാഷികയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.