പത്തനംതിട്ട . മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് വൈകിട്ട് 5 മണിയോടെ ശ്രീകോവിൽ തുറന്നത്. മേൽശാന്തി ആഴിയിൽ അഗ്‌നി പകർന്ന തോടെ തീർത്ഥാടകർക്ക് ദർശനം അനുവദിക്കാൻ തുടങ്ങി. ജനുവരി 15 നാണ് മകരവിളക്ക്. മണ്ഡലവിളക്കിന്റെ പതിവ് പൂജകൾക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടക്കുന്നത്. നട വീണ്ടും ഇന്നാണ് വീണ്ടും തുറക്കുന്നത്.
ഈ മാസം 20 വരെ ശബരിമലയിൽ ഭക്തർക്ക് ദർശനം ഉണ്ടാകും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രി യകള്‍ ഉണ്ടാവും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കുന്നതാണ്. ജനുവരി 15- ന് മകരവിളക്ക് ദിവസം പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. തുടർന്ന് പന്തളം രാജപ്രതിനിധി രാവിലെ ദർശനം നടത്തിയശേഷം നട അടയ്‌ക്കും.