മുഖ്യമന്ത്രിക്കും മന്ത്രി സഭാഅംഗങ്ങൾക്കും 141 മണ്ഡലങ്ങളിൽ നവകേരള സദസിന്റെ പേരിൽ ദിവസങ്ങൾ മാത്രം ഊര് ചുറ്റാൻ ഒരു കോടിയിലേറെ ചിലവഴിച്ച് അത്യാധുനില സംവിധാങ്ങളുള്ള ബസ്സ് വാങ്ങിയ വിവാദങ്ങൾക്ക് പിറകെ മുഖ്യമന്ത്രി പിണറായി വിജയനായി കാരവന്‍ വാങ്ങണമെന്ന നിർദേശവുമായി ADGP. മുഖ്യമന്ത്രി പിണറായി വിജയനായി കാരവന്‍ വാങ്ങിക്കണമെന്ന ആവശ്യവുമായി ക്രമസമാധാനവിഭാഗം ADGP എം.ആര്‍. അജിത്കുമാര്‍ ആണ് രംഗത്ത് വന്നത്. മുഖ്യമന്ത്രി നിരന്തരം സഞ്ചരിക്കുന്ന ആളാണ്. അതിനാല്‍ സഞ്ചരിക്കുന്ന ഓഫീസിന് കാരവന്‍ ആവശ്യമാണ് എന്നാണ്- ADGP പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രി ഒരാളേയുള്ളൂ. അദ്ദേഹം 24 മണിക്കൂറും ജോലിചെയ്യുന്ന ആളാണ്. അല്പനേരം മാറിനിന്നാല്‍ ആ റോള്‍ ചെയ്യാന്‍ വേറൊരു മുഖ്യമന്ത്രി നമുക്കില്ല. അതിനാല്‍ ഏതുനേരത്തും അതിന് കഴിയുന്ന സംവിധാനമാണ് മുഖ്യമന്ത്രിക്ക് നല്‍കേണ്ടത് അജിത് കുമാർ പറഞ്ഞിരിക്കുന്നു.
മുഖ്യമന്ത്രി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ളതിനെക്കാള്‍ വലിയ സുരക്ഷയാണ് അദ്ദേഹത്തിന് നല്‍കേണ്ടത്. സുരക്ഷാ ഭീഷണികള്‍ പുറത്തുപറയാനാകില്ല. മാവോവാദി ഭീഷണിയുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള വ്യക്തിക്ക് സുരക്ഷയൊരുക്കുമ്പോള്‍ നേരിയ സാധ്യതപോലും തള്ളിക്കളയാതെ പരിഗണിക്കണമെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ADGP പറഞ്ഞു.
പെരുമ്പാവൂരില്‍ നവകേരള സദസ്സിന്റെ ബസിനുനേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ ഏറ് ഉണ്ടായതില്‍പ്പിന്നെയാണ് പോലീസ് നടപടി കടുപ്പിച്ചത്. പോലീസിന്റെ മുഴുവന്‍ സംവിധാനവും പൂര്‍ണമായി റോഡിലിറങ്ങി. മുഴുവന്‍ പോലീസിനും അഭിമാനിക്കാവുന്ന അസൈന്‍മെന്റായിരുന്നു നവകേരളസദസ്സി ന്റെ സുരക്ഷയെന്നും ADGP അവകാശപ്പെടുന്നു. മുഖ്യമന്ത്രിക്ക് നവകേരള ബസ് വാങ്ങിയത് വന്‍ വിവാദമായിരിക്കുമ്പോഴാണ് പുതിയ കാരവന്‍ ആവശ്യം വന്നിരിക്കുന്നത്.