ലാഹോര്‍ . മത രാഷ്ട്രലക്ഷ്യവുമായി 2024ലെ പാക്കിസ്ഥാന്‍ ദേശീയ തെരഞ്ഞെടുപ്പില്‍ ആഗോള ഭീകരന്‍ ഹാഫിസ് സയീദും, മകൻ തല്‍ഹ സയീദ് ലഹോറിലും മത്സരിപ്പിക്കും. പാക്കിസ്ഥാനില്‍ 2024ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ആഗോള ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദു മത്സരിക്കുന്നുണ്ടെന്ന വർത്തയറിഞ്ഞു ഞെട്ടുകയാണ് ലോകം.
26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പുതിയ രാഷ്‌ട്രീയ മുന്നണി ഫെബ്രുവരി എട്ടിന് നടക്കുന്ന പാകിസ്താനിലെ പൊതു തെരഞ്ഞെടുപ്പില്‍ മിക്ക ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയാണ്. ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) സ്ഥാപകനായ സയീദ്, നിരോധിത ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) മറ്റ് ചില നേതാക്കള്‍ക്കൊപ്പം ഒന്നിലധികം ഭീകര ധനകാര്യ കേസുകളില്‍ വര്‍ഷങ്ങളായി ശിക്ഷിക്കപ്പെട്ട് 2019 മുതല്‍ ജയിലിൽ കഴിയുമ്പോഴാണിത്.
സയീദ് സ്ഥാപിച്ച പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് (പിഎംഎംഎല്‍) പാര്‍ട്ടി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണിത്.
കസേരയാണ് പിഎംഎംഎല്ലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. ദേശീയ, പ്രവിശ്യാ അസംബ്ലി സീറ്റുകളില്‍ മിക്കയിടത്തും തന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ടെന്ന് പിഎംഎംഎല്‍ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
അഴിമതിക്ക് വേണ്ടിയല്ല, ജനങ്ങളെ സേവിക്കാനും പാക്കിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്‌ട്രമാക്കാനുമാണ് ഞങ്ങള്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതെന്നും ഖാലിദ് മസൂദ് സിന്ധു പറഞ്ഞു. പാകിസ്ഥാന്‍ മുസ്ലീം ലീഗ് – നവാസ് മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫും മത്സരിക്കുന്ന എന്‍എ130 ലാഹോറിലെ സ്ഥാനാര്‍ത്ഥിയാണ് സിന്ധു. സയീദിന്റെ മകന്‍ തല്‍ഹ സയീദ് ലാഹോറിലെ എന്‍എ127 മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. ഇതിനിടെ സയീദിന്റെ സംഘടനയുമായുള്ള പാര്‍ട്ടിയുടെ ബന്ധം സിന്ധു നിഷേധിച്ചിട്ടുണ്ട്. പിഎംഎംഎല്ലിന് ഹാഫിസ് സയീദിന്റെ പിന്തുണയില്ലെന്ന് ഖാലിദ് മസൂദ് സിന്ധു തിങ്കളാഴ്ച പറഞ്ഞിട്ടുണ്ട്.
മില്ലി മുസ്ലീം ലീഗ് (എംഎംഎല്‍) ആയിരുന്നു 2018ല്‍ ജെയുഡിയുടെ രാഷ്‌ട്രീയ മുഖം. പഞ്ചാബ് പ്രവിശ്യയില്‍ ഉൾപ്പടെ ഭൂരിഭാഗം സീറ്റുകളിലും, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കിലും ഒരു സീറ്റില്‍ പോലും എന്നവർക്ക് വിജയിക്കാനായില്ല. 2024 ലെ തെരഞ്ഞെടുപ്പിനായി, എംഎംഎല്‍ നിരോധനം മൂലം പിഎംഎംഎല്‍ രൂപീകരിക്കുകയായിരുന്നു. യുഎന്‍ ഭീകരനായി പ്രഖ്യാപിച്ച സയീദിന് യുഎസ് 10 മില്യണ്‍ ഡോളര്‍ ഇനാം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കര്‍ഇതൊയ്ബയുടെ (എല്‍ഇടി) മുന്നണി സംഘടനയാണ് സയീദിന്റെ നേതൃത്വത്തിലുള്ള ജെയുഡി എന്നതാണ് എടുത്ത് പറയേണ്ടത്.