തൃശ്ശൂർ . നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ അടാട്ട് ആണ് സംഭവം. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. വിവാഹ മോചിതയായ 42 കാരിയുടേതാണ് കുട്ടി. കുട്ടിക്ക് പത്ത് മാസം ആണ് പ്രായം കണക്കാക്കുന്നത്. ഇവർ ഗർഭകാലവും പ്രസവവും മറച്ചുവെക്കുകയായിരുന്നു. പ്രസവിച്ച വിവരം മറച്ചുവച്ച യുവതി തൃശ്ശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.
ഡോക്ടർമാരുടെ പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ആശുപത്രി അധികൃതർ വിവരം മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയാണ് ഉണ്ടായത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോർട്ടം വേണ്ടിവരുമെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.
ഒരു ദിവസം മുൻപാണ് യുവതി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്ന വിവരവും ആശുപത്രി അധികൃതർ അറിയുന്നത്. വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവെക്കുകയായിരുന്നു. പതിനെട്ടുകാരനായ മകനും യുവതിയും മാത്രമാണ് വീട്ടിൽ താമസം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന്‍റെ നിരീക്ഷണത്തിലാണിപ്പോൾ.