തിരുവനന്തപുരം . ക്ഷേത്രദര്‍ശനത്തിനെന്ന വ്യാജേന കോവളത്ത് എത്തിച്ച് കൊച്ചി സ്വദേശിനിയായ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു. മദ്യം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനേയും പെണ്‍സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ സ്വകാര്യ ആയുര്‍വേദ സെന്ററില്‍ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ശരത് (28), നീലഗിരി ഗൂഡല്ലൂര്‍ സ്വദേശിനി സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
സൂര്യയും പീഡിപ്പിക്കപ്പെട്ട യുവതിയും ഒരേ ആശുപത്രിയിലെ ജീവനക്കാരാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സഹപ്രവര്‍ത്തകയായ യുവതിയെ തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകാമെന്ന വ്യാജേനയാണ് കോവളത്ത് എത്തിക്കുകയായിരുന്നു. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ സൂര്യ തന്റെ കാമുകനായ ശരത്തിനെ അവിടേക്ക് വിളിച്ചുവരുത്തി. ശരത് തന്റെ കൈയില്‍ കരുതിയിരുന്ന മദ്യം ശീതളപാനീയങ്ങളില്‍ കലര്‍ത്തി യുവതിക്ക് നൽകി.
മദ്യത്തിൽ അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സൂര്യ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വീട്ടിലെത്തിയ യുവതി ബന്ധുക്കളെ ഇക്കാര്യങ്ങൾ അറിയിച്ചു . തുടര്‍ന്നാണ് ഇടത്തല പൊലീസില്‍ വിവരം അറിയിച്ചത്, ഇവിടെ നിന്ന് കേസ് കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ശരത് മലപ്പുറം പൊന്നാനി സ്വദേശിയാണ്. മണ്ണാര്‍ക്കാട് അളനല്ലൂര്‍ ഇടത്തനാട്ടുകരയിലാണ് ഗൂഡല്ലൂര്‍ സ്വദേശിയായ സൂര്യ താമസിക്കുന്നത്.