കോഴിക്കോട് .∙ നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ അക്രമങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഏത് കേസെടുത്താലും ഒന്നാം പ്രതിയാകേണ്ടയാളും മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോഴിക്കോട് പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്തതിനു കേസിൽ പ്രതിയാകേണ്ടയാളാണ് പിണറായി വിജയൻ.
ഇന്നലെവരെയും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നു സതീശൻ പറഞ്ഞു. മുഹമ്മദ് റിയാസ് മാനേജ്‌മന്റ് കോട്ടയിൽ മന്ത്രിയായതാണെന്നു സതീശൻ ഓർമ്മപ്പെടുത്തി. മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിച്ചപ്പോൾ മനനജ്മെന്റ് കോട്ടയിൽ മന്ത്രിയായ ആൾ പൊട്ടിത്തെറിക്കു കയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്നലെ ഒരു പുരുഷ എസ്ഐയാണു പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറിയത്. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കണ്ട. ജയിലിൽ പോകാനും പേടിയില്ല. ഇല്ലാത്ത കേസിൽ കുട്ടികളെ ജയിലിലാക്കി യാൽ അവർക്കൊപ്പം പ്രതിപക്ഷ നേതാവും ജയിലിൽ പോവും – വി ഡി സതീശൻ പറഞ്ഞു.
വധശ്രമത്തിനു പൊലീസ് കേസെടുത്ത അക്രമ സംഭവം മാതൃകാ പ്രവർത്തനം ആയിരുന്നു എന്ന് പറഞ്ഞതും അത് ഇനിയും തുടരണമെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കല്യാശ്ശേരി മുതൽ കൊല്ലം വരെ മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകൾ ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചു. സഹികെട്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്നു പറഞ്ഞത്. എസ്എഫ്ഐക്കാരോടുള്ള സമീപനമല്ല പൊലീസിനു കെഎസ്‌യുവിനോട് – സതീശൻ പറഞ്ഞു.
2,000 പൊലീസുകാരുടെയും 150 വാഹനങ്ങളുടെയും പാർട്ടി ഗുണ്ടകളുടെയും ക്രിമിനലുകളുടെയും അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണു ഞാൻ പറഞ്ഞത്. സുധാകരനോടു ചോദിക്കൂ എന്നാണ് അതിനു മുഖ്യമന്ത്രിയുടെ മറുപടി. പിണറായി വിജയൻ ഭീരുവാണെന്നാണ് കെ.സുധാകരനോടു ചോദിച്ചപ്പോൾ മറുപടി പറഞ്ഞെന്നും സതീശൻ പറയുകയുണ്ടായി. കെഎസ്‌യുക്കാരെയും യൂത്ത് കോൺഗ്രസുകാരെയും അടിച്ചാൽ ആരും ചോദിക്കില്ലെന്നാണു ധാരണയെങ്കിൽ അതു തെറ്റാണ്. അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യും – പ്രതിപക്ഷ നേതാവ് പറഞ്ഞു.