ചെന്നൈ . തെക്കൻ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ അതിശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലാണ് റോഡുകളിലും വീടുകളിലുമൊക്കെ വെള്ളം കയറി.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ മാത്രം പുലർച്ചെ 1.30 വരെ, തുടർച്ചയായ പതിനഞ്ച് മണിക്കൂറിനിടെ 60 സെന്റീമീറ്റർ മഴയാണ് പെയ്തത്. കന്യാകുമാരിയിൽ 17.3 സെന്റീമീറ്റർ മഴ പെയ്തു. തിങ്കളാഴ്ചയും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളും, ബോട്ടുകളും സജ്ജമാക്കാനും, ആവശ്യമെങ്കിൽ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും സ്റ്റാലിൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രളയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും പല പ്രദേശങ്ങളിലായ വിന്യസിച്ചു.