Connect with us

Hi, what are you looking for?

Kerala

കാനത്തിന്റെ കത്ത് ആരും കണ്ടിട്ടില്ല, പാർട്ടിയിൽ പിന്തുടർച്ചാവകാശമല്ല, സി പി ഐ യിൽ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം

തിരുവനന്തപുരം . കാനം രാജേന്ദ്രന്റെ വിയോഗത്തോടെ ആക്ടിങ് സെക്രട്ടറിയായി നിയമിതനായ ബിനോയ് വിശ്വത്തിനെതിരെ സി പി ഐ യിൽ പടയൊരുക്കം. കാനം രാജേന്ദ്രന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെ സംസ്ഥാന നിർവാഹകസമിതി യോഗം ചേർന്ന് ബിനോയ് വിശ്വത്തെ ആക്ടിങ് സെക്രട്ടറി ആക്കിയതിനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനു ശക്തമായ പ്രതിഷേധമാണ് ഉള്ളത്.

പാർട്ടി കീഴ്‌വഴക്കം ലംഘിച്ചാണ് ഈ നിയമനമെന്നാണ് പ്രധാന ആരോപണം. മാത്രമല്ല സെക്രട്ടറിയുടെ അഭാവത്തിൽ പാർട്ടിയുടെ സംഘടനാ കാര്യമാണ് നിർവഹിക്കാൻ സംഘടനാ പാരമ്പര്യമുള്ള അസിസ്റ്റന്റ് സെക്രട്ടറിമാർ ഉള്ളപ്പോഴാണ് ബിനോയ് വിശ്വത്തെ ആക്ടിങ് സെക്രട്ടറി ആയി നിയമിക്കുന്നത്. പാർട്ടി കീഴ്‌വഴക്കം ലംഘിച്ചാണ് ഈ നിയമനമെന്നും താ‍ൽക്കാലിക ചുമതല ബിനോയിക്കു നൽകേണ്ട അടിയന്തര ആവശ്യം പാർട്ടിക്കു മുന്നിൽ ഉണ്ടായിരുന്നില്ലെന്നും മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ തുറന്നടിച്ചിട്ടുണ്ട്.

തിരക്കുപിടിച്ചു നിയമനം ആവശ്യമുണ്ടോയെന്ന് ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു ഉൾപ്പെടെ ചില നേതാക്കൾ ചോദിച്ചിരുന്നതാണ്. മാത്രമല്ല സംഘടനയിൽ കഴിവ് തെളിയിച്ച പ്രകാശ് ബാബു ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞു കൊണ്ടായിരുന്നു നിയമനം എന്നതും എടുത്ത് പറയേണ്ടതാണ്.

സിപിഐ ദേശീയ നിർവാഹകസമിതി യോഗം ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കവെയാണ് ഇക്കാര്യത്തിൽ പരസ്യ വിമർശനവുമായി ഇസ്മായിൽ രംഗത്ത് വന്നിരിക്കുന്നത്. ദേശീയ നേതൃയോഗം കേരളത്തിലെ സംഘടനാ സാഹചര്യം ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിൽ 28നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗമാണു പുതിയ സെക്രട്ടറിയെ ഔപചാരികമായി തിരഞ്ഞെടുക്കുക.

കാനത്തിന്റെ സംസ്കാരം നടക്കുന്ന ദിവസം തന്നെ കോട്ടയത്ത് അടിയന്തര സംസ്ഥാന നിർവാഹകസമിതി ചേർന്ന് ബിനോയിക്കു സെക്രട്ടറിയുടെ ചുമതല നൽകുകയാണ് ഉണ്ടായത്. യോഗത്തിൽ പങ്കെടുത്ത സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഇതിനു മുൻകയ്യെടുക്കുകയായിരുന്നു. തിരക്കുപിടിച്ചു നിയമനം ആവശ്യമുണ്ടോയെന്ന് ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു ഉൾപ്പെടെ മൂന്നു നേതാക്കൾ ചോദിച്ചു. താൻ അവധിയിൽ പ്രവേശിക്കുന്ന സമയത്ത് ബിനോയിക്കു ചുമതല നൽകണം എന്നാവശ്യപ്പെട്ടു കേന്ദ്ര നേതൃത്വത്തിനു കാനം നേരത്തേ നൽകിയ കത്ത് നല്കിയിട്ടുണ്ടെന്നായിരുന്നു ഡി. രാജയുടെ മറുപടി.

അതേസമയം, കത്ത് ആരും കണ്ടിട്ടില്ല എന്നാണീ ഇസ്മായിൽ ഇക്കാര്യത്തിൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മതിയായ ചർച്ച ഉണ്ടായിട്ടില്ല, കാനത്തിന്റെ കത്ത് ഉണ്ടെന്നു പറയുന്നതല്ലാതെ ആരും കണ്ടിട്ടില്ലെന്നും ഇസ്മായിൽ പറയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമല്ല. സെക്രട്ടറിയുടെ അഭാവത്തിൽ ചുമതല നിർവഹിക്കാൻ അസി. സെക്രട്ടറിമാരുണ്ട്. ദേശീയ നിർവാഹകസമിതി യോഗവും സംസ്ഥാന കൗൺസിൽ യോഗവും നിശ്ചയിച്ചിരിക്കെ അതിനു മുൻപു നിർവാഹകസമിതി യോഗം ചേർന്നു സെക്രട്ടറിയുടെ ചുമതല ഏൽപിക്കേണ്ട സാഹചര്യം പാ‍ർട്ടിയിൽ ഉണ്ടായിട്ടുമില്ല എന്നാണു ഇസ്മായിൽ പറഞ്ഞിരിക്കുന്നത്.

യഥാർത്ഥത്തിൽ സംസ്ഥാന കൗൺസിലാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടത്. ബിനോയ് വിശ്വം നല്ല സഖാവാണ്, സംഘാടകനാണ്. കഴിവുകെട്ടവനാണെന്ന് അഭിപ്രായവുമില്ല. പക്ഷേ, ദേശീയ നേതൃത്വം വേണ്ടതുപോലെ ചർച്ച നടത്തിയിട്ടായിരുന്നു സെക്രട്ടറിയെ തീരുമാനിക്കേണ്ടിയിരുന്നത്. കീഴ്‌വഴക്കങ്ങൾ ലംഘിച്ചാൽ പാർട്ടി കമ്മിറ്റിയിലാണു പരിശോധിക്കുക. അതുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇസ്മായിൽ പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...