കൊല്ലം . കൊല്ലം തേവലക്കരയിൽ വായോധികയെ മർദിച്ച അധ്യാപിക കൂടിയായ മരുമകൾ മഞ്ജു മോൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മഞ്ജുമോളെ പോലീസ് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുന്നുണ്ട്.
കഴിഞ്ഞ 6 വർഷമായി മരുമകൾ മർദ്ദിക്കുന്നു, അടിയേറ്റ് നിലത്ത് വീണാലും ചവിട്ടും. മർദ്ദന മുറകളൊക്കെ വൃത്തിയില്ലെന്ന് പറഞ്ഞതാണെന്നും ഏലിയാമ്മ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്ന് ഏലിയാമ്മ പറയുന്നു. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പഞ്ചായത്ത് മെമ്പറുടെ എത്തി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കൾ രണ്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയി ലാണെന്നും ഏലിയാമ്മ വർഗീസ് പറഞ്ഞു. ഒരു വർഷം മുമ്പ് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പുറത്ത് വന്നത്. വീടിനകത്ത് മക്കളുടെ മുന്നിൽ വച്ചായിരുന്നു അന്നത്തെ മർദ്ദനം. ഇതിന് പിന്നാലെ കഴിഞ്ഞ വൈകീട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മർദ്ദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി ഉണ്ടായിരിക്കുന്നത്.
പഞ്ചായത്ത് അംഗത്തിന്‍റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വർഗീസ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ഹയർ സെക്കൻഡറി അധ്യാപികയായ മകൾ മഞ്ജുമോൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ് നടപടി ഉണ്ടായത്. അധ്യാപികയായ മഞ്ജുമോൾ തോമസിനെ സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കു മെന്നാണ് വിവരം.