ആലപ്പുഴ .മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗ രക്ഷകർ ഗുണ്ടകളോ എന്ന ചോദ്യമുയരുന്ന തരത്തിലാണ് വെള്ളിയാഴ്ച ആലപ്പുഴയിൽ രണ്ട് KSU പ്രവർത്തകർക്ക് നേരെ ഉണ്ടായ അതിക്രമം. മുദ്രാവാക്യംവിളിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പോലീസ് സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ലാത്തി കൊണ്ട് പ്രവർത്തകരെ മനസാക്ഷിക്ക് നിരക്കാത്ത വിധമാണ് ഗൺമാനും അംഗരക്ഷകരും ചേർന്ന് മർദ്ദിച്ചത്.
ആലപ്പുഴ ജനറല്‍ നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യം വിളിച്ച രണ്ടു രണ്ട് KSU പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിച്ചതച്ചത്. ഒരു രാജ്യത്തെ കോടതിക്കും അഗീകരിക്കാനാവാത്ത സംഭവമാണ് ആലപ്പുഴയിൽ അരങ്ങേറിയത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവട്ടുണ്ട്. ബസ് കടന്നുപോകുമ്പോള്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ സ്ഥലത്തുണ്ടാ യിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ കടയുടെ മുന്നിലേക്ക് പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ ബസിനു തൊട്ടുപിറകെ വാഹനത്തിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും ലാത്തികൊണ്ട് ഇവരെ ക്രൂരമായി മര്‍ദിക്കുകയാണ് ഉണ്ടായത്. പൊലീസുകാര്‍ ആക്രമണം നോക്കിനില്‍ക്കുകയായിരുന്നു. ഒരു പോലീസുകാരനും അടികിട്ടി. പിന്നീട് ഇവര്‍ KSU പ്രവര്‍ത്തകരെ ഇവിടെനിന്ന് മാറ്റുകയായിരുന്നു. ‘നിനക്കിട്ട് തരാവേ, നീ സൂക്ഷിച്ചോ’ എന്ന ഒരു അംഗരക്ഷകൻ വിളിച്ചുപറയുന്നുണ്ടായിരുന്നു എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുകയുണ്ടായി. മുദ്രാവാക്യം വിളിച്ച രണ്ട് KSU നേതാക്കളെ ലോക്കല്‍ പൊലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്.