തന്നെ മരിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഒരു വനിതാ ജഡ്ജിയുടെ കത്ത്. ജില്ലാ ജഡ്ജിയുടെ ലൈംഗികാതിക്രമം സംബന്ധിച്ച് നൽകിയ പരാതികൾക്ക് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മരിക്കാന്‍ അനുവദിക്ക ണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് വനിത ജഡ്ജി ആവ്യപ്പെട്ടിരിക്കുന്നത്. ‘തനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. നിര്‍ജീവമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. താന്‍ നിരാശയായിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് നീതി നല്‍കും? കത്തില്‍ വനിതാ ജഡ്ജി പറയുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇത്തരമൊരു കത്തെഴുതിയത്. പ്രവര്‍ത്തന മേഖലയില്‍ താന്‍ നേരിടുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നുമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഏറെ വേദനയും നിരാശയുമുണ്ടാക്കുന്ന സാഹചര്യത്തി ലാണ് കത്തെഴുതുന്നതെന്ന സൂചനയും കത്തിൽ നൽകുന്നുണ്ട്. 2022ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിക്കും നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ നാളിതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത ജഡ്ജിയുടെ കത്ത്. ജില്ലാ ജഡ്ജിയില്‍ നിന്ന് നേരിട്ട ലൈംഗികാധിക്ഷേപത്തെ കുറിച്ചും കത്തില്‍ വനിതാ ജഡ്ജി പരാമര്‍ശിച്ചിട്ടുണ്ട
താന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്, സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയാണ്. എന്നാല്‍ നീതിക്കുവേണ്ടി യാചിക്കേണ്ട അവസ്ഥയാണ് തനിക്കെന്നും ഡയസില്‍ പോലും മോശം പദങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ടെന്നും കത്തില്‍ പറഞ്ഞിരിക്കുന്നു.. ലൈംഗിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും ജഡ്ജി കത്തില്‍ ആരോപിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനാല്‍ 2023 ജൂലൈയില്‍ വനിത ജഡ്ജി ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയില്‍ പരാതി നല്‍കി നോക്കി. എന്നാല്‍ പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ പോലും ആറ് മാസമെടുത്തു. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങള്‍ സഹിച്ച് ജീവിക്കാന്‍ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്റെ സത്യമാണെന്നും ജഡ്ജി പറഞ്ഞിരിക്കുന്നു.
ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനവും കപടവുമാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. അതിക്രമം നടത്തിയ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് കേസിലെ സാക്ഷികള്‍. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികള്‍ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തില്‍ ചോദിക്കുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റാന്‍ വനിതാ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞതായും വനിത ജഡ്ജി ആരോപിക്കുന്നുണ്ട്.