Connect with us

Hi, what are you looking for?

Kerala

നിരന്തരം ചുമ, ശബ്ദം ഇല്ലാതായി, പെട്ടെന്ന് പ്രസംഗം നിർത്തി വേദി വിട്ട് മുഖ്യമന്ത്രി

നിരന്തരം ചുമ വന്നു ശബ്ദം ഇല്ലാതായി പെട്ടെന്ന് പ്രസംഗം നിർത്തി വേദി വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശ്ശേരിയിലെ നവകേരള സദസ്സിനിടെയായിരുന്നു സംഭവം നടന്നത്. പ്രസംഗിക്കാന്‍ മുഖ്യൻ ആരംഭിക്കുമ്പോൾ തന്നെ വേദിയിലെ ലൈറ്റിങ്ങില്‍ അദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലൈറ്റിംഗ് സംവിധാങ്ങൾ മുഖ്യനാത്ര പിടിച്ചിരുന്നില്ല.

തൊട്ടുമുന്നില്‍ ലൈറ്റ് വച്ചിരിക്കുന്നതിനാല്‍ ജനക്കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. നമ്മളെ നല്ല വെളിച്ചത്ത് നിര്‍ത്തിയിട്ട് ജനങ്ങളെ ഇരുട്ടത്ത് നിര്‍ത്തും. അതാണ് ലൈറ്റിങ്ങുകാര്‍ ചെയ്യുന്ന ഒരു ഉപകാരം. വെളിച്ചം മങ്ങിയതോടെ സദസ്സിലെ ജനബാഹുല്യം കാണാമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ഇതിനിടെ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നവകേരള സദന്റെ പരിപാടികളൊക്കെ സി പി എമ്മിന്റെ പച്ചയായ രാഷ്ട്രീയ പരിപാടിയായിരുന്നു. പരിപാടികളില്‍ അദേഹം ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു. ഗവര്‍ണര്‍ ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസരിച്ച് നില്‍ക്കണമെന്ന് പല തവണ പിണറായി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറുടെ വിരട്ടല്‍ കേരളത്തില്‍ ഏശില്ല – മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ഗവര്‍ണായി നില്‍ക്കണം. അല്ലാതെ വിരട്ടിക്കളയാമെന്ന ധാരണ വേണ്ട. ആ വിരട്ടലൊന്നും കേരളത്തില്‍ ഏശില്ലെന്ന് ഗവര്‍ണര്‍ മനസിലാക്കണം. എന്തോ വലിയ അധികാരം കയ്യിലുള്ളതിനാല്‍ എന്തുമങ്ങ് ചെയ്യുമെന്ന മട്ടിലാണ് ചില ഭാഗങ്ങള്‍. അതൊന്നും ‘രാജ്യത്ത്’ പ്രായോഗിക്കാമാക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം മനസിലാക്കണം. എന്തും കാണിച്ച് ചെയ്യാമെന്ന് ഗവര്‍ണര്‍ വിചാരിക്കരുത്. ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് ചെയ്യേണ്ടത്. അതിനാണ് ഭരണഘടന സംരക്ഷണം നല്‍കുന്നത്. രാജ്യം മുഴുവൻ പിണറായിയുടെ കൈയ്യിലാണെന്ന ഭാവത്തിലായിരുന്നു പിണറായിയുടെ പ്രസംഗം.

കഴിഞ്ഞ ദിവസം എന്തിനാണ് ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയതെന്നും പിണറായി ചോദിക്കുകയുണ്ടായി. ഔദ്യോഗിക കാര്യങ്ങള്‍ക്കായിരുന്നില്ല അദ്ദേഹം പോയത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനാണ്. അവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്. ഗവര്‍ണര്‍ നവകേരളത്തിനെ അപകീര്‍ത്തുന്ന പ്രസ്താവനകള്‍ പറയുകയാണ്. എന്തും വിളിച്ച് പറയാവുന്ന സ്ഥാനത്തല്ല ഗവര്‍ണര്‍ ഇരിക്കുന്നതല്ല. അത് അദ്ദേഹം ഓര്‍ക്കണം. എതെങ്കിലും വ്യക്തികള്‍ക്ക് അനുകരിക്കാന്‍ പറ്റാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നത്. മുരളീധരന്റെ സര്‍ട്ടിഫിക്കറ്റിന് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കുമെന്ന് അദ്ദേഹം മനസിലാക്കണം എന്നും പിണറായി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...