തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിലെ കീഴാറ്റിങ്ങലിൽ ഗുണ്ടകൾ അഴിഞ്ഞാടി. സംഭവത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. കുത്തേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി. കീഴാറ്റിങ്ങൽ പ്രാഥമികാരോഗ്യാകേന്ദ്രത്തിന് സമീപത്തെ കാരാംകുന്ന് റോഡിൽ ശനി വൈകിട്ട് 4 മണിയോടെയാണ് അക്രമവും കത്തിക്കുത്തും നടക്കുന്നത്.
ട്രാൻസ്ഫോർമറിന് സമീപം ഇരിക്കുകയായിരുന്ന അഞ്ചു പേരെ ബൈക്കിലെത്തിയ കടയ്ക്കാവൂർ മേഖലയിലെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ബൈക്കിലെത്തിയ സംഘം ഷിജുവുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ആദ്യം കുത്തേറ്റ ഷിജുവിന്റെ നിലവിളികേട്ട് പ്രദേശവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ ബൈക്ക് ഉപേക്ഷിച്ച് ആദ്യം സ്ഥലം വിട്ടിരുന്നു. തുടർന്ന് ഗുണ്ടാ സംഘത്തെ കൂടുഹ പെരുമായെത്തി ബിനോസ്, രാജേഷ്, പ്രതീഷ്, ചിക്കു എന്നിവരെ കൂടി കുത്തി പരിക്കേൽപ്പിച്ച് ആദ്യം ഉപേക്ഷിച്ചു പോയ ബൈക്കുമായി കടന്നു കളയുകയായിരുന്നു.
കടയ്ക്കാവൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ആക്രമി സംഘത്തെക്കുറിച്ച് സൂചന കിട്ടിയതായി പൊലീസ് പറഞ്ഞു. കടയ്ക്കാവൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. ഗുണ്ടാ സംഘത്തെ പറ്റി അറിവ് കിട്ടിയെന്നു പറയുന്നുണ്ടെങ്കിലും അവരുടെ പേരുകൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.