തിരുവനന്തപുരം . മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നൊമ്പരപ്പെടുത്തുന്ന സംഭവത്തിലെ വില്ലൻ സുഹൃത്തായ ഡോക്ടര്‍ എന്ന് റിപ്പോർട്ടുകൾ. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയാണ് (26) മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഷഹനയുടെ മരണയുമായി ബന്ധപെട്ടു പോലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലെ വരികൾ ആരെയും വേദനിപ്പിക്കുന്നതാണ്.
‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്നു ചുരുക്കം ചില വാക്കുകളില്‍ ഷഹന തന്റെ വേദന പങ്കുവെച്ചാണ് യാത്രയാവുന്നത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് അപ്പാർട്മെന്റിലെ മുറിയിൽ അബോധാവസ്ഥയിൽ ഷഹാനയെ കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷഹന ആത്മഹത്യ ചെയ്തതു സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെയെന്നാണ് ഇപ്പോൾ കുടുംബം ആരോപിക്കുന്നത്. വിവാഹ സ്വപ്നം കണ്ടു കാത്തിരുന്ന അടുത്ത് ഇടപഴകിയ സുഹൃത്തുമായുള്ള വിവാഹ പണത്തിന്റെ പേരിൽ നടക്കില്ലെന്നു ഉറപ്പായത്തിന്റെ വേദനയായിരുന്നു ഷഹാനക്കെന്നതാണ് വ്യക്തമാവുന്നത്.
സുഹൃത്തായ ഡോക്ടർ എന്ന കാമുകൻ ഷഹാനയോടും കുടുംബത്തോടും ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും ഷഹനയുടെ കുടുംബം ഒരു മാധ്യമത്തോട് ചൊവ്വാഴ്ച പറഞ്ഞിട്ടുണ്ട്. അതേസമയം മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിനുള്ള കേസ് മാത്രമെടുത്ത് ഒതുക്കി തീർക്കാനുള്ള ശ്രമം നടത്തുകയാണെന്നതാണ് വിചിത്രം.