കൊല്ലം . ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊ ണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകി കേരള പോലീസ്. എ ഡിജി പി അജിത് കുമാറുമായി ബന്ധപെട്ടു കേസുമായിട്ടു ഉയർന്ന ആരോപണങ്ങളുടെ വെളിച്ചത്തിലാണ് കേരള പോലീസിന്റെ പുതിയ തീരുമാനമെന്നാണ് വിവരം. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത് എന്നാണു അറിയിച്ചിരിക്കുന്നത്.. ഡിവൈഎസ്പി എം എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണ സംഘത്തില്‍ 13 പേരുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
കുട്ടിയെ തട്ടി കൊന്നു പോയ കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറിൽ ഉണ്ടായിരുന്നെന്ന് കുട്ടി മൊഴി നൽകിയ രണ്ടു പുരുഷന്മാരിൽ ഒരാളെ പോലീസിന് ഇതുവരെ പിടികൂടാനായില്ല.സംഭവത്തിൽ മൂന്നു പ്രതികൾ മാത്രമാണ് ഉള്ളതെന്നും, കേസുമായി ബന്ധപെട്ടു എ ഡി ജി പി പറഞ്ഞ കാര്യങ്ങങ്ങളിലും നിറയെ ഏറെ പൊരുത്തക്കേടുകൾ ആണ് ഉള്ളത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികളെ തെങ്കാശിയില്‍ നിന്ന് പിടികൂടുമ്പോള്‍ അവര്‍ ഉപയോഗിച്ചിരുന്ന കാര്‍ അടൂര്‍ കെഎപി ക്യാമ്പില്‍ നിന്നു കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസില്‍ എത്തിച്ചു ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 27ന് വൈകിട്ടാണ് ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോവുന്നത്. എന്നാല്‍ മാധ്യമ ശ്രദ്ധ വലിയ തോതില്‍ ഉണ്ടായതോടെ നില്‍ക്കളളിയില്ലാതെ അടുത്ത ദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്.