ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന, അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങൾ പുറത്ത് വരുമ്പോൾ ഫൈനലിൽ ഇക്കുറിയും ബി ജെ പി എന്ന് ഉറപ്പിക്കാം.
മധ്യപ്രദേശിൽ തുടർഭരണ സാധ്യത നിലനിർത്തി കൊണ്ടും രാജസ്ഥാൻ ഭരണം കൈനീട്ടി പിടിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി ശക്തമായ അടിത്തറ പാകി.
മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെയെല്ലാം തകിടം മറിച്ച് കോൺഗ്രസ് വലിയ പരാജയത്തിലേക്ക് കൂപ്പു കുത്തി. ഒടുവിലുള്ള റിപ്പോർട്ടുകൾ പ്രകാരം നൂറ്റിയമ്പതോളം സീറ്റുകളിൽ ലീഡ് ചെയ്തു കൊണ്ട് ബിജെപി തുടർഭരണം ഏതാണ്ട് ഉറപ്പിച്ചു. കോൺഗ്രസ് ആവട്ടെ 90 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
രാജസ്ഥാനിൽ നൂറ്റിയിരുപതോളം സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി സംസ്ഥാന ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ഹിന്ദി ഹൃദയഭൂമിയിലെ സുപ്രധാന സംസ്ഥാനങ്ങളെല്ലാം ഇതോടെ ബിജെപി സ്വന്തമാക്കി.ഛത്തീസ്ഗഡിൽ ബിജെപിയും കോൺഗ്രസും കനത്ത പോരാട്ടമാണ് നടക്കുന്നത്. 60 സീറ്റുകളിൽ കോൺഗ്രസ് ലീഡു ചെയ്യുന്നുണ്ട്. നാൽപത് സീറ്റുകളിൽ ബിജെപിയുടെ ലീഡ്ലീ ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡിൽ എന്നാൽ ലീഡ് നില ഇടയ്ക്കിടെ മാറിമറിയുന്നു
തെലങ്കാനയിൽ കോൺഗ്രസ് വൻ തിരിച്ചു വരവ് നടത്തി. എഴുപതിലധികം സീറ്റുകളിൽ മികച്ച മുന്നേറ്റമാണ് കോൺഗ്രസ്സ് നേടിയിരിക്കുന്നത്. തുടർഭരണം നടത്താനായി കത്ത് കുത്തിയിരുന്ന ബിആർഎസ് 40 സീറ്റുകളിൽ ശോഷിച്ചു. തെലങ്കാന നൽകിയ ആശ്വാസം മാത്രമാണ് കോൺഗ്രസിനുള്ളത്. തെലുങ്കനായിൽ ബിജെപി പത്ത് സീറ്റുകളിൽ മുന്നേറുന്നുണ്ട്. ഇത് വെറും ഒരു സീറ്റിൽ നിന്നുള്ളമുന്നേറ്റമെന്നതും ശ്രദ്ധേയം. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഇപ്പോൾ ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടുമാണ് അധികാരത്തില്‍. മിസോറാമിലെ ഫലം തിങ്കളാഴ്ച പുറത്തുവരും.